പാലക്കാട്: കല്ലടിക്കോട് രണ്ട് പേർ വെടിയേറ്റ് മരിച്ചു. പ്രദേശവാസിയായ നിതിനും മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.

ബിനുവിന്‍റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് തന്നെയാണ് നിതിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.