മേരട്ടിലെ ഐഐഎംടി യൂണിവേഴ്‌സിറ്റിയിൽ നടന്ന മൂന്ന് ദിവസത്തെ അഖിലേന്ത്യാ കർഷക മേളയുടെ താരപരിവേഷം സ്വന്തമാക്കിയത് എട്ട് കോടി രൂപ വിപണിമൂല്യം കണക്കാക്കുന്ന "വിധായക്' എന്ന മുറയിനം കാളയാണ്.

രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള കർഷകരെയും മൃഗസംരക്ഷകരെയും ആകർഷിച്ച ഈ മേളയിൽ, ഈ കരുത്തനായ കാള ശ്രദ്ധാകേന്ദ്രമായി മാറി. തിളക്കമുള്ള കറുപ്പ് നിറവും, അതിശക്തമായ ശരീരഘടനയുമുള്ള "വിധായക്' ഹരിയാനയിൽ നിന്നുള്ള പ്രമുഖ കന്നുകാലി വളർത്തുകാരനും, രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമായ നരേന്ദ്ര സിങ്ങിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

തലമുറകളായി കന്നുകാലി വളർത്തലിൽ ശ്രദ്ധയൂന്നുന്ന സിങ്ങിന്‍റെ കുടുംബം, തങ്ങളുടെ അറിവിലും പരിചരണത്തിലൂടെയുമാണ് ഈ ചാമ്പ്യൻ കാളയെ വളർത്തിയെടുത്തത്. ഉന്നത നിലവാരമുള്ള കന്നുകാലികളെ വളർത്തുന്നതിലെ സിങ്ങിന്‍റെ വൈദഗ്ധ്യത്തിന്‍റെ തെളിവാണ് "വിധായക്'.

"വിധായക്' കാളയുടെ പ്രശസ്തി കേവലം കാഴ്ചയിലോ വിപണിമൂല്യത്തിലോ ഒതുങ്ങുന്നില്ല. അതിന്‍റെ പ്രാധാന്യം പ്രധാനമായും കർഷകർക്കിടയിലെ ആവശ്യകതയിലാണ്. കാളയുടെ ഉയർന്ന ഗുണമേന്മയുള്ള ബീജത്തിന് രാജ്യത്തുടനീളമുള്ള കന്നുകാലി വളർത്തുകാർക്കിടയിൽ വലിയ ഡിമാൻഡാണ് ഉള്ളത്.


റിപ്പോർട്ടുകൾ പ്രകാരം, ഈ ബീജം വിൽക്കുന്നതിലൂടെ മാത്രം പ്രതിവർഷം ഏകദേശം 60 ലക്ഷം രൂപയുടെ വരുമാനമാണ് ഉടമയ്ക്ക് നേടിക്കൊടുക്കുന്നത്. കാളയുടെ ജനിതക ഗുണനിലവാരം മെച്ചപ്പെട്ടയിനം കന്നുകാലികളെ ഉത്പാദിപ്പിക്കാൻ സഹായകമാകുന്നതിനാലാണ് കർഷകർക്കിടയിൽ ഇതിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.



കന്നുകാലികൾക്ക് സമ്പദ്‌വ്യവസ്ഥയിലും കാർഷിക മേഖലയിലുമുള്ള പ്രാധാന്യം വിളിച്ചോതുന്ന തിളക്കമാർന്ന ഉദാഹരണമായി ഈ മുറയിനം കാള മേളയിൽ അവതരിപ്പിക്കപ്പെട്ടു.