തൃശൂർ പൂരം നിർത്തിവയ്ക്കാനിടയായ സംഭവം: വീഴ്ചപറ്റി
തൃശൂർ പൂരം നിർത്തിവയ്ക്കാനിടയായ സംഭവം: വീഴ്ചപറ്റി
Monday, April 22, 2024 5:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ പോലീസിനു വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ വിമർശനം ഉയർന്നതിനിടെയാണു റിപ്പോർട്ടിലെ സൂചനകളും പുറത്തുവന്നത്. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിൽ പോലീസ് നടപടി പൂരത്തെ ബാധിച്ചെന്നും അന്വേഷണം വേണമെന്നും നിർദേശിക്കുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്തു പരിചയമില്ലെന്ന് ജില്ലയിലെ ചില പോലീസുകാർതന്നെ ചൂണ്ടിക്കാട്ടി. തൃശൂർ പൂരം പോലെയുള്ള ആഘോഷത്തിന്‍റെ പ്രധാന്യം അറിയാത്തതും ഉത്തരവാദപ്പെട്ട മറ്റുദ്യോഗസ്ഥർ കമ്മീഷണറെ വിവരം ധരിപ്പിക്കാതിരുന്നതും പ്രശ്നം വഷളാക്കി.

കമ്മീഷണറുടെ പ്രവൃത്തിമൂലം തങ്ങൾക്കും പഴികേൾക്കേണ്ടിവന്നെന്ന പരാതിയും പോലീസിനുള്ളിൽനിന്ന് ഉയർന്നു. പൂരത്തോടനുബന്ധിച്ചു മന്ത്രിമാരടക്കം പങ്കെടുക്കുന്ന യോഗത്തിനൊപ്പം സുരക്ഷാ ക്രമീകരണങ്ങൾക്കായി ഐജിയുടെ നിയന്ത്രണത്തിൽ സിഐമാർവരെയുള്ള ഉദ്യോഗസ്ഥർക്കും മറ്റു സേനാംഗങ്ങൾക്കും പൂരച്ചടങ്ങുകളെക്കുറിച്ചും സമയക്രമങ്ങളെക്കുറിച്ചും വിശദീകരിക്കാൻ പോലീസ് പ്രത്യേകം യോഗങ്ങൾ ചേരാറുണ്ട്.

ഇക്കുറി മേലുദ്യോഗസ്ഥർക്കു മാത്രമാണു ഡ്യൂട്ടി ബ്രീഫിംഗ് നടത്തിയത്. പലർക്കും ഡ്യൂട്ടിയെന്താണെന്നു മനസിലായില്ലെന്നും ഭൂരിഭാഗം പേരും ഡ്യൂട്ടി ബുക്കുപോലും ഒപ്പിട്ടു വാങ്ങിയിരുന്നില്ലെന്നും പറയുന്നു. വനിതാ ഉദ്യോഗസ്ഥരാണ് ഏറെ വലഞ്ഞത്. പലർക്കും പൂരത്തിന്‍റെ തനിയാവർത്തനം രാത്രിയുണ്ടാകുമെന്ന് അറിയില്ലായിരുന്നെന്നും പറയുന്നു.


രാത്രി പൂരം എത്തുന്നതിനുമുന്പ് ബാരിക്കേഡ് വച്ച് അടയ്ക്കാനിടയാക്കിയതും ഇതുകൊണ്ടാണെന്നു ചൂണ്ടിക്കാട്ടുന്നു. പോലീസിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലും കടുത്ത വിമർശനമാണ് ഉയരുന്നത്.

തൃശൂർ പോലീസ് കമ്മീഷണറെ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് വിവാദമായ പോലീസിന്‍റെ നടപടികൾ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും.

അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോക്, അസിസ്റ്റന്‍റ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.