വ്യാജവാർത്തയ്ക്കെതിരേ നിയമ നടപടിയുമായി മിൽമ
വ്യാജവാർത്തയ്ക്കെതിരേ  നിയമ നടപടിയുമായി മിൽമ
Tuesday, April 23, 2024 2:35 AM IST
തിരുവനന്തപുരം: മിൽമ പാൽ ദിവസങ്ങളോളം കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വ്യാജവാർത്തയ്ക്കെതിരെ നിയമ നടപടിയുമായി മിൽമ.

ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലിനെതിരേയാണ് മിൽമ പരാതി സമർപ്പിച്ചത്. മിൽമ പാൽ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും കേടാകുന്നില്ലെന്നും ഇത് രാവസ്തുക്കൾ ചേർക്കുന്നതു കൊണ്ടാണെന്നുമായിരുന്നു ആരോപണം.

മിൽമ പാൽ, പാക്ക് ചെയ്ത ദിവസം മുതൽ രണ്ടു ദിവസം വരെ എന്ന രീതിയിൽ യൂസ് ബൈ ഡേറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യൂസ് ബൈ ഡേറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് പാൽ തണുപ്പിച്ച് സൂക്ഷിച്ചാൽ ഈ തീയതി വരെ പാലിന്‍റെ തനതു ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടും എന്നാണ്.


അന്തരീക്ഷ ഊഷ്മാവിൽ പാൽ കേടുവരുന്നത് സ്വാഭാവികമാണെങ്കിലും അഭികാമ്യമായ താഴ്ന്ന ഊഷ്മാവിൽ (4-5 ഡിഗ്രി സെൽഷ്യസിൽ) തണുപ്പിച്ച് സൂക്ഷിച്ചാൽ ദിവസങ്ങൾ കഴിഞ്ഞ് പാൽ ചൂടാക്കിയാലും പിരിയണമെന്നില്ല. എന്നാൽ സ്വാഭാവിക ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടണമെന്നില്ല. ഈ യാഥാർഥ്യം ഉൾക്കൊള്ളാതെയായിരുന്നു വാർത്ത.

രാസവസ്തുക്കളൊന്നും പാലിൽ ചേർക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ ക്ഷേമമാണ് എക്കാലവും മിൽമ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.