പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി: “തന്‍റെ സമ്മതത്തോ‌‌ടെയല്ല വോട്ട് ‌രേഖപ്പെടുത്തിയത്”; കളക്‌ടർക്കെതിരേ വോട്ടർ
പയ്യന്നൂരിലെ വീട്ടിലെ വോട്ട് അട്ടിമറി:  “തന്‍റെ സമ്മതത്തോ‌‌ടെയല്ല  വോട്ട് ‌രേഖപ്പെടുത്തിയത്”; കളക്‌ടർക്കെതിരേ വോട്ടർ
Tuesday, April 23, 2024 2:36 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായ പരാതിയിൽ കഴന്പില്ലെന്നും ക്രമപ്രകാരമാണ് വോട്ട് ചെയ്തതെന്നുമുള്ള കണ്ണൂർ കളക്ടറുടെ പ്രസ്താവനയ്ക്കെതിരേ പരാതിയുമായി വോട്ടർ.

തന്‍റെ സമ്മതമില്ലാതെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് കാണിച്ച് കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന്‍ വെളിച്ചപ്പാട് കാസർഗോഡ് മണ്ഡലം മുഖ്യവരണാധികാരിക്കു പരാതി നൽകി. തന്‍റെ മകനോ ബന്ധുക്കളോ ഉള്ളപ്പോൾ മാത്രം വോട്ടു ചെയ്താൽ മതിയെന്ന് താൻ ബിഎൽഒയെ അറിയിച്ചിരുന്നു.

എന്നാൽ അവർ ആരും വീട്ടിലില്ലാത്തപ്പോൾ ബിഎൽഒയും മറ്റു ചിലരും വീട്ടിലെത്തി വിരലടയാളം മാത്രം വാങ്ങി പോകുകയാണ് ഉണ്ടായത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവർ തന്‍റെ വോ‌ട്ട് രേഖപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ തനിക്ക് പരാതിയുണ്ടെന്നും തന്‍റെ വോട്ടവകാശം നിഷേധിക്കപ്പെടാതെ അനുവദിച്ചുതരണമെന്നും തൊണ്ണൂറ്റിരണ്ടുകാരനായ മാധവൻ വെളിച്ചപ്പാട് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.


ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്താണ് വോട്ട് അട്ടിമറിച്ചതെന്നും ഇവർക്കെതിരേ ബൂത്തിലെ കാമറ പരിശോധിച്ച് കർശന നിയമനടപടി സ്വീകരിക്കണമെന്നും കാണിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആദ്യംതന്നെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

കണ്ണൂർ ജില്ലാ കളക്ടറുടെ കണ്ടെത്തലിനെതിരേ വോട്ടർതന്നെ പരാതിയുമായി രംഗത്തു വന്നതോടെ ഇതു സംബന്ധിച്ച വിവാദം ചർച്ചയാകുകയാണ്. വോട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് കൂട്ടുനിൽക്കുന്ന കളക്ടർ പക്ഷപാത സമീപനമാണ് സ്വീകരിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.