ആവേശക്കൊടുമുടിയിൽ രാഷ്ട്രീയ കേരളം
ആവേശക്കൊടുമുടിയിൽ  രാഷ്ട്രീയ കേരളം
Tuesday, April 23, 2024 2:36 AM IST
സാബു ജോണ്‍

ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാറായി. സമീപകാല തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ദിനങ്ങളിലെത്തിയപ്പോൾ കടുത്ത ത്രികോണ മത്സരത്തിനാണ് മിക്ക മണ്ഡലങ്ങളും സാക്ഷ്യം വഹിക്കുന്നത്.

അന്തരീക്ഷ താപനില റിക്കാർഡുകൾ ഭേദിച്ചു മുന്നേറിയ ദിവസങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണം പിന്നോട്ടു പോയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള വൻ നേതൃനിര സംസ്ഥാനത്തെന്പാടും പ്രചാരണം നടത്തി. ഇതിനോടെല്ലാം ജനം എങ്ങനെ പ്രതികരിച്ചു എന്നറിയാൻ ജൂണ്‍ നാലു വരെ കാത്തിരിക്കണം. അതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അസഹനീയമായ ഭാഗം.

തരംഗങ്ങൾ ദൃശ്യമല്ല

ഇരുപതിൽ ഇരുപതും എന്നാണ് യുഡിഎഫ് നേതാക്കൾ ആദ്യം മുതലേ പറഞ്ഞു വന്നിരുന്നത്. യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്ന് അവസാന ദിനങ്ങളിൽ അവർ പറയുന്നു. എൽഡിഎഫ് അനുകൂല തരംഗം ആഞ്ഞടിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ 2019ലേതിന്‍റെ നേർവിപരീത ഫലമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രവചിക്കുന്നു. അട്ടിമറികൾ പ്രതീക്ഷിക്കാമെന്നാണ് എൻഡിഎയുടെ പക്ഷം.

അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ യുഡിഎഫിന് മേൽക്കൈ പറയാം. എന്നാൽ കഴിഞ്ഞ തവണത്തെ ഫലം ആവർത്തിക്കുമെന്നു പറയാനാകില്ല. ഏതാനും മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരം ഉയര്‍ത്താന്‍ ബിജെപിക്കു സാധിച്ചു. അതിൽ തന്നെ തിരുവനന്തപുരത്തും തൃശൂരിലുമാണ് അവരുടെ പ്രധാന പ്രതീക്ഷ. അത്രയുമേ പറയാൻ സാധിക്കുകയുള്ളൂ.

പൗരത്വ ഭേദഗതി നിയമം ആയുധമാക്കി പിണറായി

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ആദ്യാവസാനം ഇടതുപക്ഷത്തിന്‍റെ പടനായകനായ മുഖ്യമന്ത്രി പിണറായി വിജയൻ ആയുധമാക്കിയത് പൗരത്വ ഭേദഗതി നിയമമാണ്. നിയമം കൊണ്ടുവന്നതും തെരഞ്ഞെടുപ്പിനു തൊട്ടു മുന്പായി വിജ്ഞാപനം പുറപ്പെടുവിച്ചതും ബിജെപി സർക്കാർ ആണെങ്കിലും പിണറായിയുടെ വിമർശനം കോണ്‍ഗ്രസിനെതിരേ ആയിരുന്നു. നിയമത്തിനെതിരേ പ്രതിഷേധിക്കാൻ കോണ്‍ഗ്രസ് തയാറായില്ലെന്നായിരുന്നു പിണറായിയുടെ വിമർശനം.

കോണ്‍ഗ്രസ് പ്രകടനപത്രികയിൽ ഈ വിഷയമില്ലെന്ന വിമർശനവും പിന്നീട് ഉയർത്തി. അധികാരത്തിൽ വന്നാൽ സിഎഎ റദ്ദാക്കുമെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രഖ്യാപിച്ചെങ്കിലും പിണറായി ഈ വിഷയം വിട്ടിട്ടില്ല. യുഡിഎഫിനെ പിന്താങ്ങുന്ന മുസ്ലിം വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാത്തതു ചൂണ്ടിക്കാട്ടി യുഡിഎഫ് പിണറായിയുടെ ഈ വിഷയത്തിലെ ആത്മാർഥത ചോദ്യം ചെയ്തു.

ബിജെപി അന്തർധാര

ബിജെപി ബന്ധത്തിന്‍റെ പേരിൽ ഇരുമുന്നണികളും തുടക്കം മുതൽ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ബിജെപിക്കു മികച്ച സ്ഥാനാർഥികളുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന ആദ്യം യുഡിഎഫ് ആയുധമാക്കി. ജയരാജന്‍റെ കുടുംബവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആക്ഷേപവും ഇതിനൊപ്പം യുഡിഎഫ് ഉയർത്തി.

രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിക്കെതിരേ ഒരു വാക്കു പോലും പറയുന്നില്ലെന്നു യുഡിഎഫ് കുറ്റപ്പെടുത്തി. സ്വർണക്കടത്ത്, മാസപ്പടി കേസുകളിൽ പെട്ടുകിടക്കുന്ന മുഖ്യമന്ത്രിക്കു മോദിയെ വിമർശിക്കാൻ പേടിയാണെന്നു യുഡിഎഫ് പറഞ്ഞു. ഈ കേസുകളിലൊക്കെ ഇഡിക്കും കേന്ദ്ര ഏജൻസികൾക്കും മൃദുസമീപനമാണെന്നും ഇതു ബിജെപിയുമായുള്ള അന്തർധാരയുടെ തെളിവാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചതോടെ രാഹുലും പിണറായിയും തമ്മിൽ നേർക്കു നേർ വാക്പോരിനു തുടക്കമായി. കോണ്‍ഗ്രസ് സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണെന്നു പിണറായി വിമർശിച്ചു. കേരളത്തിന്‍റെ നേട്ടങ്ങളെ നുണകൾ കൊണ്ടു മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണു കാണുന്നതെന്നാണ് പിണറായി വിജയൻ പറഞ്ഞത്.

ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി രണ്ടാം തവണയും വയനാട്ടിൽ മത്സരിക്കാനെത്തിയെന്നു പറഞ്ഞ് രാഹുൽ ഗാന്ധിയെ പിണറായി പരിഹസിക്കുകയും ചെയ്തു. ഇന്ത്യാ മുന്നണിയുടെ ഒറ്റുകാരൻ എന്നും ബിജെപിയുടെ താരപ്രചാരകൻ എന്നുമൊക്കെ വിളിച്ച് പിണറായി വിജയനെ കോണ്‍ഗ്രസ് നേതാക്കളും പരിഹസിച്ചു.

മുതലാക്കാൻ മോദി

പിണറായി-രാഹുൽ ഗാന്ധി വാക്പോര് മുതലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപം പോലും വൈകിയില്ല. താൻ പോലും പറയാത്ത വിമർശനമാണ് പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരേ ഉന്നയിച്ചതെന്ന് മോദി മഹാരാഷ്്ട്രയിൽ തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിച്ചു. ഇന്ത്യാ മുന്നണി തമ്മിൽത്തല്ലു മുന്നണി എന്നു സ്ഥാപിക്കാനായിരുന്നു മോദി കേരളത്തിലെ കഥ പറഞ്ഞത്.

ഇതേ മോദി നേരത്തേ കേരളത്തിൽ വന്നപ്പോൾ സ്വർണക്കടത്തും കരുവന്നൂർ ബാങ്ക് തട്ടിപ്പുമെല്ലാം വിശദമായി പ്രതിപാദിച്ചു. മുഖ്യമന്ത്രിയും മകളും അഴിമതി നടത്തുന്നു എന്നു വരെ പ്രസംഗിച്ചു.

ബിജെപി-സിപിഎം അന്തർധാര ഇല്ലെന്നു വരുത്തിത്തീർക്കാനുള്ള മോദിയുടെ സൂത്രപ്പണി എന്നാണ് കോണ്‍ഗ്രസ് ഈ വിമർശനത്തെ വിശേഷിപ്പിച്ചത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സിപിഎം ബിജെപിയെ സഹായിക്കുമെന്നാണ് അവസാനനിമിഷങ്ങളിലും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഇതിന്‍റെ ഇരകളാകാൻ പോകുന്നത്് സിപിഐ ആണെന്നും ഇവർ പറയുന്നു.


കൊടി വിവാദം

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവേളയിൽ റോഡ് ഷോ നടത്തിയപ്പോൾ കോണ്‍ഗ്രസിന്‍റെയോ മുസ്‌ലിംലീഗിന്‍റെയോ കൊടി ഉണ്ടായിരുന്നില്ല. പകരം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളായിരുന്നു റോഡ് ഷോയ്ക്ക് എത്തിയവർ ഉയർത്തിപ്പിടിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കണ്ട ലീഗിന്‍റെ പതാകകൾ ബിജെപി ഉത്തരേന്ത്യയിൽ വലിയ ചർച്ചയാക്കി മാറ്റിയിരുന്നു. രാഹുലിന്‍റെ റോഡ് ഷോയിൽ പാക്കിസ്ഥാന്‍റെ പതാക എന്നു പറഞ്ഞായിരുന്നു പ്രചാരണം. അതുണ്ടാകാതിരിക്കാനാണ് ഇത്തവണ കൊടി മാറ്റി പുതിയ തന്ത്രം പ്രയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതു വിവാദമാക്കി.

സ്വന്തം പാർട്ടിയുടെയോ ഘടകകക്ഷിയായ ലീഗിന്‍റെയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നു നിൽക്കാനുള്ള ശേഷിയില്ലാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്നു പിണറായി ആക്ഷേപിച്ചു. ബിജെപിയെ ഭയപ്പെടുന്ന പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസിനെ പിണറായി ചിത്രീകരിച്ചു. പാർട്ടി പതാക ഒഴിവാക്കി രാഹുലിന്‍റെ ചിത്രം ഉപയോഗിച്ചത് പുതിയ പ്രചാരണ തന്ത്രം എന്ന നിലയിൽ കോണ്‍ഗ്രസ് നേതാക്കൾ വിശദീകരിച്ചെങ്കിലും അതിനു വിശ്വാസ്യത പോരായിരുന്നു.

എസ്ഡിപിഐ പിന്തുണ

എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫിനെ വെട്ടിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ദേശീയതലത്തിൽ തന്നെ പ്രചാരണായുധമാക്കി. പിഎഫ്ഐ പിന്തുണ രാഹുലിന് എന്നു പറഞ്ഞായിരുന്നു മോദിയുടെ വിമർശനം. എന്നാൽ എസ്ഡിപിഐ പിന്തുണ തങ്ങൾക്കു വേണ്ടെന്നു പത്രസമ്മേളനം നടത്തി കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രഖ്യാപിച്ചു. ഇതോടെ ഈ വിവാദത്തിൽ നിന്നു യുഡിഎഫ് തലയൂരി. പിന്നീട് വെൽഫെയർ പാർട്ടി യുഡിഎഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതൊന്നും വിവാദമായില്ല.

പാനൂരിലെ ബോംബ് സ്ഫോടനം

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേ വിട്ട സംഭവത്തിനു പിന്നിൽ സിപിഎം-ബിജെപി അന്തർധാര യുഡിഎഫ് ആരോപിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീലിൽ ശിക്ഷ ഉയർത്തിയതും തെരഞ്ഞെടുപ്പു പ്രഖ്യാപന സമയത്തായിരുന്നു.

വടകരയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി ഷാഫി പറന്പിൽ എത്തിയപ്പോൾ തന്നെ ടി.പി. വധം തെരഞ്ഞെടുപ്പു വിഷയമാക്കി. ഇതിനിടെയാണ് നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവമുണ്ടായത്. സിപിഎം അനുഭാവികളായിരുന്നത്രേ ആളൊഴിഞ്ഞ വീട്ടിൽ ബോംബുണ്ടാക്കിയത്. ഇത് ആർക്കെതിരേ പ്രയോഗിക്കാൻ നിർമിച്ചതെന്ന ചോദ്യവുമായി ഷാഫി പറന്പിലും യുഡിഎഫും രംഗത്തു വന്നു. വടകരയിലെങ്കിലും ഇത് എൽഡിഎഫിനു തെരഞ്ഞെടുപ്പു രംഗത്ത് വിനയായി.

പ്രചാരണം അവസാനഭാഗത്തേക്ക് അടുക്കുന്പോഴാണ് തന്‍റെ മുഖം മോർഫ് ചെയ്തുവച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഇടതു സ്ഥാനാർഥിയായ കെ.കെ. ശൈലജ രംഗത്തു വന്നത്. എന്നിട്ട് എന്തുകൊണ്ട് പോലീസ് കേസ് എടുക്കുന്നില്ലെന്നു ചോദിച്ച് യുഡിഎഫും രംഗത്തു വന്നു.

അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു എന്നു ശൈലജ പറയുന്പോഴും ഇതു കണ്ടവരാരും ഉണ്ടായിരുന്നില്ല. ഇതൊരു ചൂടേറിയ വിഷയമായി നിൽക്കുന്പോഴാണ് വീഡിയോ പ്രചരിപ്പിച്ചതായി താൻ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കെ.കെ. ശൈലജ തന്നെ രംഗത്തുവന്നത്. കടുത്ത മത്സരം നടക്കുന്ന വടകരയിൽ ഈ വിവാദങ്ങളൊക്കെ എങ്ങനെ ബാധിച്ചു എന്നു വോട്ടെണ്ണൽ ദിവസം അറിയാം.

പെൻഷൻ മുടക്കവും സാന്പത്തിക പ്രതിസന്ധിയും

തെരഞ്ഞെടുപ്പിനു തൊട്ടു മുന്പായി മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ കുടിശിഖയിൽ മൂന്നു ഗഡു അനുവദിച്ചു കൊണ്ട് ഇതിന്‍റെ പേരിലുള്ള അസംതൃപ്തി പരിഹരിക്കാമെന്ന് സർക്കാരും ഇടതുപക്ഷവും വിചാരിച്ചിട്ടുണ്ടാകും. ഒരു പരിധി വരെ അതിൽ വിജയിച്ചെങ്കിലും ക്ഷേമപെൻഷൻ കുടിശിക സാധാരണക്കാർ കാര്യമായി ചർച്ച ചെയ്യുന്ന വിഷയമായി മാറി. സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയം തന്നെ.

ഭരണത്തേക്കുറിച്ചു കാര്യമായൊന്നും മുഖ്യമന്ത്രിയോ ഇടതുനേതാക്കളോ വിശദീകരിച്ചിട്ടില്ല. ഭരണവിരുദ്ധ വികാരം അതിശക്തമാണെന്നും തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. കാർഷിക പ്രശ്നങ്ങളും വന്യമൃഗ ആക്രമണവുമെല്ലാം മലയോരത്തും കാർഷിക മേഖലയിലും വലിയ തോതിൽ ചർച്ചയായ വിഷയങ്ങാണ്. ശന്പളക്കാരും പെൻഷൻകാരും സർക്കാരിനോട് അത്രതന്നെ താൽപര്യത്തിലല്ല. ഇതൊക്കെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാവുന്ന വിഷയങ്ങളാണ്.

വിഷയങ്ങൾ മാറിമറിഞ്ഞു

സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലുണ്ടാകുമെന്നു കരുതപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പു വേദിയിലെ വാദപ്രതിവാദങ്ങളിൽ ഈ വിഷയങ്ങൾക്ക് അധികം ഇടം കിട്ടിയില്ല. പൗരത്വ നിയമ ഭേദഗതിയിൽ മുറുക്കപ്പിടിച്ചുകൊണ്ടുള്ള പിണറായി വിജയന്‍റെ തന്ത്രത്തിൽ ചർച്ച അതിനെ ചുറ്റിപ്പറ്റിയായി. എന്നാൽ സിപിഎം-ബിജെപി അന്തർധാര സംബന്ധിച്ച ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുന്നതിൽ യുഡിഎഫും വിജയിച്ചു. സാധാരണ ഗതിയിൽ യുഡിഎഫ് പ്രതിരോധത്തിലാകാറുള്ള ഈ വിഷയത്തിൽ ഇത്തവണ എൽഡിഎഫിനു കുറെയൊക്കെ ക്ഷീണം തട്ടി.

ഇനി വരുന്ന ദിവസങ്ങളിലും പ്രചാരണ വിഷയങ്ങൾ മാറിമറിയാം. ഏതും ആർക്കെതിരേയും ആയുധമാക്കാവുന്ന മണിക്കൂറുകളാണ് ഇനി വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ദീർഘമായ കാലയളവുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പു രംഗത്ത് ആവേശം നിറഞ്ഞത് അവസാന ദിനങ്ങളിൽ മാത്രമാണ്. ഈ മാന്ദ്യം വോട്ടിംഗ് ശതമാനത്തിലും പ്രതിഫലിക്കുമോ എന്നു കാണേണ്ടതുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.