പടച്ചുവിടുന്നത് പച്ചനുണ
പടച്ചുവിടുന്നത് പച്ചനുണ
Tuesday, April 23, 2024 3:52 AM IST
എസ്.ആർ. സുധീർ കുമാർ

തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു?

=ഇന്ത്യ ആരു ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുന്ന വളരെ സുപ്രധാനവും നിർണായകവുമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ദേശീയതലത്തിൽ ഭാരതത്തിന്‍റെ നഷ്ടപ്പെട്ട ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടം എന്നതാണ് യാഥാർഥ്യം. ഇതിൽ ദേശീയ രാഷ്‌ട്രീയത്തിലെ ഗതിവിഗതികൾക്കൊപ്പം സംസ്ഥാനത്തെരാഷ്‌ട്രീയവും പരിശോധിക്കപ്പടും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്കൊപ്പമാണ് ആർഎസ്പിയും. ഗൗരവമേറിയ രാഷ്‌ട്രീയമാണ് ഞങ്ങൾ ചർച്ചയാക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ആയുധങ്ങൾ ഒന്നുമില്ലാതെ ബിജെപിയും സിപിഎമ്മും അനുദിനം പച്ചനുണകൾ പടച്ചുവിടുകയാണ്. അതൊക്കെ വോട്ടർമാർ പുച്ഛിച്ചു തള്ളും.

കേരളത്തിലെ സാഹചര്യങ്ങൾ?

=കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ തന്നെയാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ഇക്കുറി സംസ്ഥാനത്ത് ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാന നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ അവകാശവാദം അവരുടെ വ്യാമോഹം മാത്രമാണ്. അവർ ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ചിലർ ജയിച്ചാൽ കേന്ദ്രമന്ത്രിമാരാകും എന്ന തരത്തിലുള്ള അവരുടെ തരംതാണ പ്രചാരണമൊന്നും പ്രബുദ്ധ കേരളത്തിൽ ഏശില്ല.


പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ പൊതുവായ രാഷ്‌ട്രീയ അന്തരീക്ഷം വിശദമായി വിലയിരുത്തിയാൽ യുഡിഎഫിന് അനുകൂലമായ വികാരമാണ് അലയടിക്കുന്നത്.

അതിഭീകരമായ പിണറായിവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം തരംഗമായി മാറും. അക്രമ രാഷട്രീയത്തിനും അഴിമതിക്കും എതിരായ ശക്തമായ വിധിയെഴുത്തായിരിക്കും കേരളത്തിൽ നടക്കാൻ പോകുന്നത്. 20 സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.