കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
Sunday, August 3, 2025 5:44 AM IST
കരുവാരകുണ്ട്: നിലന്പൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തത് യാത്രക്കാർക്ക് തിരിച്ചടിയായി. കോവിഡിന് മുന്പ് നിലന്പൂർ -കോട്ടയം എക്സ്പ്രസ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിരുന്നു.

എന്നാൽ ഇപ്പോൾ മേലാറ്റൂർ, തൂവൂർ, പട്ടിക്കാട്, ചെറുകര ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ പോലും ഈ ട്രെയിൻ നിർത്തുന്നില്ല. മലയോര മേഖലയായ കരുവാരകുണ്ട്, തുവൂർ, മേലാറ്റൂർ, എപ്പിക്കാട് എന്നിവിടങ്ങളിലേയും പാണ്ടിക്കാട്, പട്ടിക്കാട്, കീഴാറ്റൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവർക്കും മേഖലയിലെ ഉൾപ്രദേശങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും കോട്ടയം എക്സ്പ്രസിൽ കയറിപ്പറ്റാൻ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നു.

തൊട്ടരികിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നിട്ടും തുവൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര ഭാഗങ്ങളിലുള്ളവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും കോട്ടയം എക്സ്പ്രസിൽ യാത്ര ചെയ്യണമെങ്കിൽ ഏറെ ദൂരം സഞ്ചരിച്ച് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ എത്തേണ്ടി വരുന്നു.
നിലന്പൂർ, വാണിയന്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ കോട്ടയം എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.

അതേസമയം ഷൊർണൂർ കഴിഞ്ഞാൽ ഒട്ടുമിക്ക സ്റ്റേഷനുകളിലും വണ്ടി നിർത്തുകയും ചെയ്യുന്നുണ്ട്. മലയോര മേഖലയോടുള്ള റെയിൽവേയുടെ മനഃപൂർവ അവഗണനയാണ് ഇതിന് പിന്നിലെന്നും നിലന്പൂർ-ഷൊർണൂർ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം വണ്ടി നിർത്താൻ ആവശ്യമായ നടപടികൾ അധികൃതർ കൈകൊള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.