പുതുക്കിയ കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതിക്ക് നാളെ തുടക്കം
Thursday, August 14, 2025 5:54 AM IST
കൽപ്പറ്റ: നാളികേര വികസന ബോർഡിന്‍റെ പുതുക്കിയ കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതിക്ക് നാളെ തുടക്കം. നാളികേര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തൊഴിലാളികൾക്കും ഏഴുലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ് പുതുക്കിയ പദ്ധതി.

ചെറുകിട കൃഷിയിങ്ങളിലും സംരംഭങ്ങളിലും പ്രവർത്തിക്കുന്നവർക്കും തൊഴിലാളികൾക്കും പദ്ധതി പ്രയോജനം ചെയ്യും. ഗുണഭോക്താവ് അടയ്ക്കേണ്ട വിഹിതം 239 രൂപയായിരുന്നത് പുതുക്കിയ പദ്ധതിയിൽ 143 രൂപയായി കുറച്ചു. ബോർഡ് നൽകുന്ന 85 ശതമാനം സബ്സിഡി കിഴിച്ചുള്ള തുകയാണ് അപേക്ഷകൻ നൽകേണ്ടത്. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ഓണ്‍ലൈൻ വഴിയോ അടയ്ക്കാം.

നേരത്തേ തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവരെയാണ് പദ്ധതിയിൽ ചേർത്തിരുന്നത്. തെങ്ങിൻ തോട്ടങ്ങളിലും നാളികേര സംസ്കരണ ശാലകളിലും തേങ്ങ പൊതിക്കൽ, പൊട്ടിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കുന്നവർ 18നും 65നും ഇടയിൽ പ്രായമുള്ളവരും നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമാകണം.

ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാൽ ഏഴു ലക്ഷം രൂപയും ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും അപകടവുമായി ബന്ധപ്പെട്ട ചികിത്സച്ചെലവിന് രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടം സംഭവിച്ചാൽ ആവശ്യമായ വിശ്രമ കാലയളവിൽ(പരമാവധി ആറ് ആഴ്ച)3,500 രൂപ വരെ നഷ്ടപരിഹാരം ഗുണഭോക്താവിനു ലഭിക്കും.

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരത്തിന് www.coconutboard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484 2377266 എന്ന നന്പറിൽ (എക്സറ്റൻഷൻ- 255) ബന്ധപ്പെടുകയോ ചെയ്യാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു.