ലൈല സൈനിനു കേരള ബാലസാഹിത്യ പുരസ്കാരം
Thursday, August 14, 2025 5:54 AM IST
കൽപ്പറ്റ: കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ലൈല സൈനിനെ തെരഞ്ഞെടുത്തു. ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. ബാലസാഹിത്യകാരൻ ഉല്ലല ബാബുവിന്‍റെ സ്മരണാർഥം നൽകുന്നതാണ് പുരസ്കാരം.

പരിസ്ഥിതിക്കും മൃഗങ്ങൾക്കു വേണ്ടി ഒരുകൂട്ടം സ്കൂൾ വിദ്യാർഥികൾ നടത്തുന്ന പോരാട്ടമാണ് നോവലിന്‍റെ ഇതിവൃത്തം. 16ന് തൃശൂർ എൻജി ഒ ഹാളിലാണ് പുരസ്കാര സമർപ്പണം. ’ഹന്നയുടെ സ്പിൻസ്റ്റർ പാർട്ടി’ എന്ന ചെറുകഥാസമാഹാരം ലൈല എഴുതിയിട്ടുണ്ട്.

കസുവോ ഇഷിഗുരോയുടെ ദിവസത്തിന്‍റെ ശേഷിപ്പുകൾ, മൂടൽമഞ്ഞ്, നിഴലായ്, മാക്സിം ഗോർക്കിയുടെ കുട്ടിക്കാലം, കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ആൻ ഓഫ് ഗ്രീൻ ഗാബ്ൾസ് എന്നീ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

’മാറ്റത്തിന്‍റെ കുതിപ്പ്’ എന്ന ജീവചരിത്രം എഴുതിയിട്ടുണ്ട്. കോഴിക്കോട് ഫാറൂഖ് കാരായി സൈനുദ്ദീൻ-സൈനബ ദന്പതികളുടെ മകളാണ് ലൈല. ഭർത്താവ്: അനിൽ ഇമേജ്. കൽപ്പറ്റ എമിലിയിലാണ് സ്ഥിരതാമസം.