അനിൽകുമാർ
കാട്ടാക്കട: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത റിട്ട.ആർമി ഉദ്യോഗസ്ഥന് ഇരുപത്തി രണ്ടര വർഷത്തെ കഠിനതടവിനും 120000 രൂപ പിഴയ്ക്കും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷ വിധിച്ചു.
വെള്ളനാട് വാളിയറ മഠത്ത് വീട്ടിൽ താമസിക്കുന്ന അനിൽകുമാർ (53)നെയാണ് ശിക്ഷിച്ചത്. 2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട ഡിവൈഎസ്പി ആയിരുന്ന എൻ ഷിബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Tags : Nattuvisesham DistrictNews DeepikaNews