x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിന്നല്‍ച്ചുഴലി; മരങ്ങള്‍ കടപുഴകി, വീടുകള്‍ക്ക് കനത്തനാശം


Published: July 5, 2026 05:11 AM IST | Updated: July 5, 2026 05:11 AM IST

പൊറത്തിശേരിയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ മിന്നല്‍ച്ചുഴലിയില്‍ മണപ്പെട്ടി കമല ബാലകൃഷ്ണന്‍റെ വീടിനുമുകളിലേക്ക് മാവിന്‍റെ കൊമ്പുവീണ് അടുക്കള തകര്‍ന്നന

ഇരിങ്ങാലക്കുട: മിനിറ്റുകള്‍മാത്രം നീണ്ടുനിന്ന ശക്തമായ മിന്നല്‍ച്ചുഴലിക്കാറ്റ് പൊറത്തിശേരിയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് നഗരസഭ 38- ാം വാര്‍ഡിലെ പൊറുത്തുചിറ ക്ഷേത്രത്തിന് സമീപം തച്ചപ്പുള്ളി റോഡ് പ്രദേശത്ത് ചുഴലിക്കാറ്റ് വീശിയത്.

നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വന്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയുംചെയ്തു. വള്ളുപറമ്പില്‍ രാമന്‍റെ വീടിന് മുകളിലുണ്ടായിരുന്ന ട്രസ് കാറ്റില്‍ പൂര്‍ണമായും പറന്നുപോയി. വീടിന്‍റെ വാട്ടര്‍ ടാങ്കും പാരപ്പറ്റും തകര്‍ന്നു. കോട്ടയില്‍ മുരളിയുടെ വീട്ടുവളപ്പിലെ വലിയ മാവിന്‍റെ കൊമ്പ് ഒടിഞ്ഞുവീണ് വീടിന്‍റെ ട്രസിന് കേടുപാടുകള്‍ സംഭവിച്ചു. കോട്ടക്കകത്തുകാരന്‍ ജോസഫിന്‍റെ പറമ്പിലെ നിരവധി ജാതിമരങ്ങളും അടയ്ക്കാമരങ്ങളും കടപുഴകി വീണു. പ്രദേശത്തെ മറ്റ് പല വീടുകളുടെയും പരിസരങ്ങളില്‍ ജാതി, തേക്ക്, മാവ് തുടങ്ങിയ മരങ്ങള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീണതോടെ ഭീതിപരന്നു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മണപ്പെട്ടി കമല ബാലകൃഷ്ണന്‍റെ വീടിനാണ്. സമീപത്തെ മാവിന്‍റെ ഭീമന്‍ കൊമ്പ് ഓടിട്ട വീടിന് മുകളിലേക്ക് പതിച്ചതോടെ അടുക്കളയും ഡൈനിംഗ് ഹാളും ഭാഗികമായി തകര്‍ന്നു. അപകടഭീഷണി ഉയര്‍ത്തിയിരുന്ന ഈ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ അഞ്ച് കുടുംബങ്ങള്‍ നേരത്തേ നഗരസഭയില്‍ പരാതി നല്‍കിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സംഭവവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിനീതയുടെ നേതൃത്വത്തില്‍ നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags : Nattuvishesham District news

Recent News

Corehub Up