x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്വേഷണമികവിന് പൊലിസ് ഉദ്യോഗസ്ഥർക്ക് റൂറൽ എസ്പിയുടെ ഗുഡ് സർവീസ് എൻട്രി

വെബ് ഡെസ്ക്
Published: September 11, 2026 03:03 AM IST | Updated: September 11, 2026 03:03 AM IST

ഗുഡ്സ് സർവീസ് എൻട്രി ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ

ആലുവ: റൂറൽ ജില്ലയിൽ മികച്ച രീതിയിൽ കേസ് അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലിസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി. ഒമ്പത് അന്വേഷണ സംഘങ്ങൾക്കാണ് ഗുഡ് സർവീസ് എൻട്രി നൽകിയത്.

തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പശ്ചിമ ബംഗാളിലെ ഹുക്കാര എന്ന സ്ഥലത്ത് നിന്ന് പിടികൂടിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ, ആലുവയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുജറാത്ത് ഡുംഗിരിയിൽ നിന്ന് കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥർ, കുറുപ്പുംപടി സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയെ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് കണ്ടെത്തി കണ്ടെത്തിയ കേസിൽ ഉണ്ടയിരുന്ന ഉദ്യോഗസ്ഥർ, ആലുവ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ 12 കാരിയെ കണ്ടെത്തിയ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ, പറവൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലിസുകാർ, പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിൽ നിന്ന് 17 കിലോ കഞ്ചാവ് പിടിച്ച കേസിലെ ഉദ്യോഗസ്ഥർ, എടത്തല സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 16കാരിയെ സെക്കന്തരാബാദിൽ കണ്ടെത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ, അങ്കമാലി സ്റ്റേഷൻ പരിധിയിൽ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ, പിറവം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ജില്ലാ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകിയത്.

Tags : police officers NattuVishasham DistrictNews

Recent News

Corehub Up