Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
കൃഷിക്കായി ചില മഴയറിവുകള്‍
മഴ പ്രകൃതിയുടെ വരദാനവും നിറചൈതന്യവും. ഉര്‍വരതയുടെ പ്രതീകം. പുതുസസ്യങ്ങല്‍ നാമ്പിടുന്ന കാലം. കര്‍ക്കടകത്തില്‍ ഉര്‍വരതയുടെ ദേവതയായ കനിയന് വയ്ക്കുന്ന ചടങ്ങ് വടക്കേ ഇന്ത്യയിലുണ്ട്. മഴ കൊണ്ടുവരുന്നത് 'നൊട്ടനാണെന്ന്' തൃശൂര്‍ ജില്ലയിലെ തോളൂര്‍ ദേശത്തുകാര്‍ വിശ്വസിക്കുന്നു. മഴ പെയ്യിക്കുവാന്‍ ആന്ധ്രയില്‍ തവളക്കല്ല്യാണവും പാലക്കാട് ജില്ലയിലെ ചിറ്റൂരിലും തമിഴ്നാട്ടിലും സ്ത്രീകളുടെ അനുഷ്ഠാന നൃത്തമായ കൊപ്പിയാളവും (ആളുകള്‍ ചെയ്തു കൂട്ടിയ പാപം കഴുകി കളയാനായി കൊടുംപാപികളുടെ കോലമുണ്ടാക്കി കെട്ടി വലിക്കുന്ന ചടങ്ങ്) നിലവിലുണ്ട്. വിത്തിടുന്ന ദിവസം മഴക്കായി മാരിയമ്മയ്ക്ക് ബലി നല്കുന്ന ഏര്‍പ്പാട് അട്ടപ്പാടിയില്‍ നിലനില്ക്കുന്നു. മഴയെ ബന്ധിച്ചു നിര്‍ത്താന്‍ ഗോത്രസമൂഹങ്ങള്‍ ക്കാകും. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലെ ഭരതസ്വാമിക്ക് താമരമാല നേരുന്നത് മഴമാറ്റി വയ്ക്കാന്‍.
മണ്ണിനെ രജസ്വലയാക്കി, ചെടികളില്‍ വസന്തം തീര്‍ത്ത്, ജീവജാലങ്ങള്‍ക്ക് ഹര്‍ഷോന്മാദമായി മഴക്കാലം. മഴയുടെ രാഗമാലിക തീര്‍ക്കുന്ന ഇടവപ്പാതിയും തുലാവര്‍ഷവും കേരളത്തിനു സ്വന്തം. മണ്‍സൂണിന്റെ സഹായമില്ലാതെ പ്രാദേശിക പ്രഭാവങ്ങളാല്‍ പെയ്യുന്ന ഇടമഴ. കാലവര്‍ഷം കന്നി പതിനഞ്ചുവ രെയും തുലാവര്‍ഷം തുലാം പത്തു-പതിനഞ്ചുവരെയും ഉണ്ടാ കാറുണ്ട്. ജീവന് തുടിക്കുന്ന, പൊലിയുന്ന പെരുമഴക്കാലം. ചാറ്റല്‍ മഴ, പെരുമഴ, കള്ളമഴ, ഇടമഴ, നൂലു മഴ, തിരുവാതിരയിലെ തിരുമുറിയാമഴ എന്നിങ്ങനെ വര്‍ഷഋതുവിലെ വൈവിധ്യങ്ങള്‍. മഴയും വെയിലും ഒന്നിച്ചുവന്നാല്‍ കുഞ്ഞിക്കുറുക്കന്റെ കല്യാണം. ഓര്‍മ്മയുടെ ഋതുചര്യകളില്‍ തെളിയുന്നത് മാരിവില്ലുകള്‍, മഴക്കളികള്‍, പാട്ടുകള്‍, വള്ളംകളി, കരകാണാതെ നീണ്ടുകിടക്കുന്ന ജല ശേഖരങ്ങള്‍, പ്രകൃതിയിലെ പ്രണയഗീതങ്ങള്‍... മേഘച്ചില്ലകളില്‍ മഴയുടെ ഊഞ്ഞാലിട്ടപ്പോള്‍ മഴവെള്ളത്തില്‍ കടലാസു വഞ്ചിയൊഴുക്കിയും, മീന്‍പിടിച്ചും ചൂണ്ടയിട്ടും നടന്നപ്പോള്‍, മഴപ്പേടിയും പനിബാധയുമുണ്ടായിരുന്നില്ല. കുളത്തിലും തോടുകളിലും മുങ്ങാംകുഴിയിട്ട് കളിക്കുമ്പോള്‍, നീന്തല്‍ മത്സരത്തിലേര്‍പ്പെടുമ്പോള്‍, മതിവരുവോളം നീരാടുമ്പോള്‍ വിലക്കുകളും ഉണ്ടായിരുന്നില്ല. മണ്ണും മഞ്ഞും മഴയും വെയിലുമൊക്കെയായി കൂട്ടുകൂടിയപ്പോള്‍ കൈവന്നത് ദീര്‍ഘനാളത്തെ രോഗപ്രതിരോധം.
മഴയുടെ ദിശാസൂചികകള്‍
മഴയുടെ ദിശാസൂചികകള്‍ വര്‍ഷമാപിനിയിലേതു പോലെ അടയാളപ്പെടുത്തിയവരാണ് നമ്മുടെ കാരണവര്‍കുലം. ആകാശത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ കാര്‍മേഘം കണ്ടാല്‍ മഴ സുനിശ്ചിതം. കുയില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി കൂവിയാലും മഴ പ്രതീക്ഷിക്കാം. തവളയുടെയും വേഴാമ്പലിന്റെയും കരച്ചില്, കുളക്കോഴിയുടെ ശബ്ദം എന്നിവ മഴ പെയ്യിക്കുന്നതിന്. കള്ളിച്ചെടിയും പുഷ്കരമു ല്ലയും മുതല മൂക്കന് ചെടിയും പൂ ക്കുന്നത് മഴയുടെ സൂചന. മഴനൂല് പ്രത്യക്ഷപ്പെട്ടാല്‍ പുതുമഴ ആരംഭിക്കുകയായി. കൊന്ന പൂക്കുന്നത് കടുത്ത വേനലിന്റെ സൂചന. അതു കഴിഞ്ഞ് മഴയുണ്ടാകുമെന്നാണ് പ്രതീക്ഷ. 'വിഷു കഴിഞ്ഞാല്‍ വേനലില്ല, വാവു കഴിഞ്ഞാല്‍ വര്‍ഷമില്ല' എന്ന് ചൊല്ല്. തുലാമാസത്തിലെ അമാവാസിയാണ് സൂചന. തു ലാം പത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കഴിയാമെന്നാണ്.
ആലിന്റെ താങ്ങുവേരുകള്‍ മുറിക്കുമ്പോള്‍ വെള്ളം കണ്ടാല്‍ മഴക്കാലം ആസന്നമായി. ചന്ദ്രന്റെ പ്രഭാവലയം അടുക്കുന്നതും അകലുന്നതും മഴയുടെ വരവും പോക്കും കുറിക്കുന്നു.
പാമ്പ് വൃക്ഷശിഖരത്തിലേക്ക് കയറിയാല്‍ മഴ ഉണ്ടാകുമെന്നാണ്. ഉറുമ്പുകള്‍ മുട്ടകളുമായി പോകുന്നത് മഴ അടുക്കുമ്പോള്‍. ദുക്റാന പെരുന്നാളിന് ആന ഒലിച്ചുപോകുന്ന രീതിയില്‍ അതിവര്‍ഷമുണ്ടാകുമെന്നാണ് വയ്പ്. മണ്ണില്‍ നിന്നുയര്‍ന്നു പൊ ങ്ങുന്നത് കറുത്ത ഈയ്യാംപാറ്റകളാണെങ്കില്‍ മഴ തുടരുമെന്നും വെളുത്ത പാറ്റകളാണെങ്കില്‍ മഴ നിലയ്ക്കുമെന്നുമാണ് വിശ്വാസം.
തുമ്പികള്‍ താഴ്ന്നു പറക്കുന്നത് വര്‍ഷാഗമനവും ഉയരത്തി ല്‍ പറക്കുന്നത് മഴ അകലുന്നതി നേയും സൂചിപ്പിക്കുന്നു. മഴയെ നിര്‍ണയിക്കുന്നത് കാറ്റിന്റെ ഗതി. ഇതിനെ കാറ്റ് പേര്‍ച്ച എന്നു പറയുന്നു.
തുലാം മാസാദ്യം കാറ്റു വീശിയാല്‍ മേടം ആദ്യം മഴപെയ്യും. കാറ്റുണ്ടാകുന്നത് ചിത്തിര ഞാറ്റുവേലയിലാണെങ്കില്‍ അശ്വതി ഞാറ്റുവേലയില്‍ മഴ തുടങ്ങുമെന്നാണ് നിഗമനം.
മകരം ഇരുപത്തിയെട്ടിന് (ഇരുപത്തിയെട്ടുച്ചാല്‍) ഉമ്മറവാതിലില്‍ തൂക്കിയിടുന്ന തുണി കാറ്റനുസരിച്ച് നേരെ നിന്നാല്‍ ഇടവപ്പാതി ഇടവം പതിനഞ്ചിന്. തുണി ചെരിയുന്നതനുസരിച്ച് നേരത്തേയോ വൈകിയോ ആ കും. വൈക്കോല്‍ തുറുവിന്റെ മുകളിലും തുണി കെട്ടാറുണ്ട്. ഇതാണ് കുടം പകര്‍ച്ച. വിഷുഫലം അനുസരിച്ച് വിഷു മേടം ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ഏറ്റവും നല്ലതായ ഒരുപറ വര്‍ഷം. ഞായര്‍, ചൊവ്വ ദിവസങ്ങളിലായാല്‍ കൃഷിക്ക് ഗുണമുള്ള രണ്ടുപറവര്‍ഷം. സമൃദ്ധിയില്ലാത്ത മൂന്നുപറ വര്‍ഷം ഉണ്ടാകുന്നത് വിഷു തിങ്കള്‍, ബുധന്‍ ആഴ്ചകളില്‍ വന്നാലാണ്. ഏറ്റവും മോശവും ദാരിദ്ര്യമുണ്ടാക്കുന്നതുമായ നാലുപറവര്‍ഷം പ്രവചിക്കപ്പെടുന്നത് വിഷു വ്യാഴം, വെള്ളി ദിവസങ്ങളിലാകുമ്പോള്‍.
അറുപത് യോജന വീതിയും നൂറു യോജന നീളവുമുള്ള ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ അളവാണ് ഒരു പറ. ഒരു യോജന എന്നാല്‍ പത്തു മൈല്‍. വയനാട്ടിലെ ആദിവാസികളുടെ വിശ്വാസമനുസരിച്ച് പുലച്ചികായയില്‍ ഒന്ന്, രണ്ട്, മൂന്ന് വിത്തുകളുണ്ടെങ്കില്‍ യഥാക്രമം ഒരുപറ, രണ്ടുപറ, മൂന്നുപറ എന്നിങ്ങനെയായിരിക്കും വര്‍ഷപാതം. സൂക്ഷ്മ നിരീക്ഷണത്തില്‍ ആര്‍ജ്ജിച്ച കാലാവസ്ഥാ പ്രവചനത്തിന്റെ നാട്ടറിവുകള്‍ക്ക് ഋതുഭേദങ്ങളില്‍ മങ്ങലേറ്റിട്ടുണ്ട്.
മഴയും ഞാറ്റുവേലയും
കൃഷിക്ക്ഏറ്റവും യോജിച്ച സമയം കണ്ടെത്തുന്നതിന് കാലാവസ്ഥാപഠനം നടത്തിയതിന്റെ ഉത്തമ നിദര്‍ശനമാണ് ഞാറ്റുവേല സങ്കല്പം. ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയെ സൂര്യന്റെ നക്ഷത്രസ്ഥിതിക്കനുസരിച്ച് 27 ഞാറ്റുവേലകളായി തിരിച്ചിരിക്കുന്നു. കാര്‍ത്തിക, മകയിരം, പുണര്‍തം മുതലായ ഞാറ്റുവേലകള്‍ രണ്ടു രാശികളിലായിരിക്കും. ഞാറ്റുവേല പകല്‍ പിറക്കുന്നത് ശുഭകരമല്ലെന്നു വിശ്വാസം.
മഴയുടെ തീവ്രതയും വിതരണവും വിവരിക്കുന്ന ചൊല്ലുകള്‍ അസംഖ്യം. ചോതി വര്‍ഷിച്ചാല്‍ ചോറ്റിന് പഞ്ഞമില്ല. അത്തം ഇരുണ്ടാല്‍ ഓണം വെളുക്കും. അന്തിക്കു വരുന്ന മഴ നീളും. അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും. ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് മാരിവില്ലെങ്കില്‍ മഴ തുടരും.
പുണര്തത്തില് പുകഞ്ഞ മഴയാണ്. പൂയം ഞാറ്റുവേലയില്‍ പുല്ലും പൂവണിയും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്. മകരമഴ മലയാളം മുടിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ലിന് ഉത്തമമായ മഞ്ഞുള്ള കാലമാണ് മകരം. കേരളത്തില്‍ വേനല്‍ക്കാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന, മാവുകളിലും പ്ലാവുകളിലും കായ് വിരിയുന്ന സമയത്തു മഴ പെയ്താല്‍ വിളനാശമുണ്ടാകും. 101 വെയിലും 101 മഴയുമുള്ള തിരുവാതിര ഞാറ്റുവേലയില്‍ അമൃത് വര്‍ഷിക്കുമെന്ന് വിശ്വാസം. അത്തവര്‍ഷം അതിശക്തം. മകീരത്തില് മഴ മതി മറയും. അശ്വതി, ഭരണി ഞാറ്റുവേലകളില്‍ ഇടയ്ക്കിടെയാണ് മഴ പെയ്യുക.
കൃഷിമുഹൂര്‍ത്തം കുറിക്കുന്ന ഞാറ്റുവേല
ഞാറ്റുവേല കൃഷിമുഹൂര്‍ ത്തവും കുറിക്കുന്നു. ഭരണിയില്‍ ഇട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം. മൂപ്പുകൂടിയ മുണ്ടകന്‍ വിത്തുകള്‍ക്ക് ആദ്യ ഞാറ്റുവേലകള്‍ ഉത്തമം. ചോതി കഴിഞ്ഞാല്‍ ചോദ്യമില്ലെന്നാണ്. മഴയില്ലാത്തതിനാല്‍ പിന്നെ കൃഷിയിറക്കരുതെന്നര്‍ഥം. രേവതി, അശ്വതി, ഭരണി, കാര്‍ത്തിക എന്നിവ ഒന്നാം വിളയ്ക്കും ആയില്യം, മകം എന്നീ ഞാറ്റുവേലകള്‍ രണ്ടാം വിളയ്ക്കും നല്ലതാണെന്ന് സാമാന്യമതം. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി.
പുണര്തത്തില് പറിച്ചുനടുന്നവര്‍ ഗുണഹീനന്‍ എന്ന കൃഷിഗീത. ഞാറ്റുവേല പകര്‍ച്ചക്ക് വിത്തു വിതയ്ക്കരുത്. വിരിപ്പ് നട്ടുണങ്ങണം, മുണ്ടകന്‍ നട്ടു മുങ്ങണം എന്നാണ് ചൊല്ല്. ചിങ്ങത്തില് ആദ്യത്തെ മൂന്നു ദിവസമായ മുച്ചിങ്ങത്തില്‍ മഴ പെയ്താല്‍ മച്ചിങ്കല്‍ നെല്ലുണ്ടാകില്ല.
ചാമക്ക് അശ്വതി, പഴവര്‍ഗങ്ങള്‍ക്ക് രോഹിണി, എള്ളിനു മകം, തെങ്ങിനും അമരയ്ക്കും തിരുവാതിര എന്നീ ഞാറ്റുവേലകള്‍ അനുയോജ്യം. പയര്‍വര്‍ഗ ങ്ങള്‍ക്ക് മറ്റു സമയങ്ങളില്‍ കിളി, അണ്ണാന് ശല്യം കൂടുതലായിരിക്കും.
കമ്പുകളും ഫലവൃക്ഷങ്ങളുടെ വിത്തുകളും നടാന്‍ അത്യുത്തമം തിരുവാതിര. ഇടവിളകളായ എള്ളിനും, മുതിരയ്ക്കും നേരിയ മഴയേ വേണ്ടൂ. മുതിരയ്ക്ക് മൂന്നു മഴയെന്നു ചൊല്ല്. എന്നാല്‍ അമരതടത്തില്‍ തവള കരയണമെന്നും ഓതിക്കൊടുത്തു.
മത്തയും കുമ്പളവും നടന്നത് ഇടമഴ കിട്ടുന്ന കുംഭം, മീനം, ഭരണി നാളുകളില്‍. അത്തം ഞാറ്റുവേലയില്‍ അകലെ കൊണ്ടു വടിച്ചു നട്ടാല്‍ മതി.
കാര്‍ഷിക സമൃദ്ധിയുടെ പാഠനങ്ങള്‍ നെയ്തെടുത്ത പഴയ തലമുറ വിള വര്‍ധനവിനായി ഞാറ്റുവേല കൂടാതെ അനുകൂലമായ നാളുകളും മുഹൂര്‍ത്തങ്ങളും കണ്ടെത്തി. എന്നാല്‍ വിത്തുകള്‍ കൈമോശം വന്ന കര്ഷകന് കാലാവസ്ഥാ വ്യതിയാനത്തില്‍ ഞാറ്റുവേലകള്‍ കൂടി ക്രമം തെറ്റിയത് കനത്ത പ്രഹരമായി.
മഴ കലണ്ടറും വെള്ളത്തിന്റെ ബജറ്റും തയാറാക്കി കാലദേശങ്ങള്‍ക്കനുസൃതമായി കൃഷി ചെ യ്തിരുന്നവര്‍ക്ക് കണക്കു പിഴച്ചു. അതുകൊണ്ട് പുതിയ വിത്ത്, വളം, കീനാശിനി, യന്ത്രസംവിധാനങ്ങള്‍, ജലസേചനം എന്നിവയിലേക്ക് തിരിയേണ്ടിവരികയും കൃഷിച്ചെലവ് വര്‍ധിക്കുകയും ചെയ്തു. പ്രാദേശിക ജ്ഞാനശേഖരങ്ങളില്‍ നിന്നു പ്രായോഗികവും ഗുണപ്രദവുമായ വശങ്ങള് നമ്മള് സ്വാംശീകരിക്കേണ്ടതുണ്ട്.ഫോണ്‍: 94970 73324.
വി.കെ. ശ്രീധരന്
നാട്ടറിവു പഠനകേന്ദ്രം, തൃശൂര്‍
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
Latest News
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top