Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
ഇത് ചിക്കുവിന്റെ (ജീവി) ലോകം: ഇവിടുണ്ട് "സിനിമാ താരങ്ങള്‍'
Wednesday, November 24, 2021 2:37 PM IST
താരപ്പൊലിമയാണു നന്ദന ഫാമിനെ വ്യത്യസ്തമാക്കുന്നത്. ആദി ശങ്കര്‍, ഗരുഡ്, അപ്പു തുടങ്ങിയ സിനിമാ താരങ്ങളെ കാണാനാണ് ഇവിടേക്കു സന്ദര്‍ശകരെത്തുന്നത്. 'ചാര്‍ളി' എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രത്യക്ഷപ്പെട്ട കുതിരയാണ് ആദിശങ്കര്‍. പോണി കുതിരയായ ഗരുഡ് 'റോമന്‍സ്' എന്ന ചിത്രത്തിലുടെയും അപ്പു 'ബാഹുബലി'യിലൂടെയും വെള്ളിത്തിരയിലെ താരങ്ങളായവര്‍.
രാജസ്ഥാനില്‍ നിന്നാണു വെള്ള ഒട്ടകമായ അപ്പുവിനെ കൊണ്ടുവന്നത്. കാലാവസ്ഥയുമായി ഇണങ്ങാന്‍ കുറച്ചുനാള്‍ തിരുവനന്തപുരത്ത് പരിശീലകനൊപ്പം താമസിപ്പിച്ചു. അതിനു ശേഷമാണു ഫാമിലേക്കു കൊണ്ടുവന്നത്. ജീവനാണു ചിക്കുവിനു തന്റെ വളര്‍ത്തുമൃഗങ്ങളെ. പക്ഷി മൃഗാദികളുടെ കൂട്ടില്‍ തീറ്റ വച്ചിട്ട് ചിക്കു അവയെ സ്നേഹത്തോടെ വിളിക്കും 'വാ മോനേ വന്നു കഴിക്ക്...' മനുഷ്യരുടെ പേരാണു മൃഗങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്.
അപ്പു, അക്കു എന്നിങ്ങനെ. അപ്പു ഒട്ടകമാണ്, അക്കു ചെമ്മരിയാടും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സഹജീവനത്തിന്റെയും മികച്ച മാതൃകയാണ് പത്തനംതിട്ട അടൂരിനു സമീപം തട്ടയിലുള്ള ചിക്കുവിന്റെ നന്ദന ഫാം. ഫാമിനോടു ചേര്‍ന്നു തന്നെയാണ് ചിക്കുവും കുടുംബവും താമസിക്കുന്ന നൂറു വര്‍ഷത്തോളം പഴക്കമുള്ള നാലുകെട്ടും.
ഗിനിപ്പന്നി മുതല്‍ ഒട്ടകം വരെ
ഗിനിപ്പന്നി മുതല്‍ ഒട്ടകം വരെ നീളുന്ന മൃഗങ്ങളുടെ നിരയാണു നന്ദന ഫാമില്‍. രാവിലെ എഴുന്നേറ്റാലുടന്‍ മൃഗങ്ങള്ക്കരികില് ചിക്കുവെത്തും. പിന്നെ അവര്‍ക്ക് പാട്ടുവച്ചു കൊടുക്കും. കൂടുകള്‍ക്കു സമീപത്ത് ഇതിനായി സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഒഴുകിയെത്തുന്ന സംഗീതം മൃഗസഞ്ചയം കാതോര്‍ത്തു നിന്നു കേള്‍ക്കും. ഫാമില്‍ മൃഗങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ലഭിക്കുന്ന മാനസികോല്ലാസം വലുതാണെന്ന് ചിക്കു പറയുന്നു.
പേര്‍ഷ്യന്‍ ക്യാറ്റ്, കഴുത, ഫാന്‍സി കോഴി, ടര്‍ക്കിക്കോഴി, ഗിനിക്കോഴി, വെള്ളക്കാട, എമു, മണിത്താറാവ്, ബഡ്ജീസ് (ലവ് ബേര്‍ഡ്സ്), കുരുവി വര്‍ഗത്തില്‍പെട്ട ഫിഞ്ചെസ്, ഫാന്റെയില്‍ പ്രാവുകള്‍, വെള്ള എലിയോടു രൂപ സാദൃശ്യമുള്ള മംഗോളിയന്‍ ഗര്ബിലുകള് അങ്ങനെ പോകുന്നു നന്ദന ഫാമിലെ മറ്റു അന്തേവാസികളുടെ നിര. കൂടുതല്‍ മൃഗങ്ങളെ കൊണ്ടുവരാനും ഫാം വികസിപ്പിക്കാ നും ചിക്കുവിനു പദ്ധതിയുണ്ട്. മീന്‍കുളം, ചില്‍ഡ്രന്‍സ് റൈഡുകള്‍, കോഫി ഷോപ്പ് എന്നിവയും ഫാമിനോടു ചേര്ന്നൊരുക്കാനും പദ്ധതിയുണ്ട്.
പ്രതിദിനം തീറ്റയ്ക്ക് 2,500 രൂപ !
വേപ്പിലയാണ് ഒട്ടകത്തിന്റെ മുഖ്യഭക്ഷണം. കൂടാതെ ചോളപ്പോടി, ഫ്ളേക്സ്, കടല തവിടില്‍ കുഴച്ചത് എന്നിവയും നല്‍കും. ഇതില്‍ വേപ്പില ഒഴികെയുള്ളവ കുതിരയ്ക്കും നല്‍കും.
ഒട്ടകത്തിന്റെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യ മുള്ളതായി ചിക്കു പറയുന്നു. എപ്പോഴും മണ്ണില്‍ കിടക്കുന്ന തിനാല്‍ ചര്മരോഗങ്ങളുണ്ടാകാന് സാധ്യതയേറെയാണ്. മഴ അധികം നനയാനും പാടില്ല. ദിവസവും 2,500 രൂപയിലേറെ വേണം പക്ഷിമൃഗാദികളുടെ തീറ്റയ്ക്ക്. ജീവനക്കാരുടെ ചെലവു വേറെ. 20 ലക്ഷം രൂപയിലേറെ ഫാമിനായി മുടക്കിയിട്ടുണ്ടെങ്കിലും ഇവിടെ നിന്നു കാര്യമായ വരുമാനമൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ല. സ്വന്തം ട്രാവല്‍ ബിസിനസില്‍ നിന്നു ലഭിക്കുന്ന പണമുപയോഗിച്ചാണ് ഈ ഫാം ചിക്കു നടത്തിക്കൊണ്ടു പോകുന്നത്.
നന്ദന ട്രാവല്‍സ് എന്ന സംരംഭം
മൃഗങ്ങളോടു മാത്രമല്ല വണ്ടികളോടുമുണ്ട് ചിക്കുവിന് കമ്പം. നിലവില്‍ ആറു ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. ഇതാണു പ്രധാന വരുമാന സ്രോതസും. വാഹനപ്രിയനായ മകന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന അച്ഛന് വിരമിച്ചപ്പോള്‍ ഒരു ടെമ്പോ ട്രാവലര്‍ വാങ്ങി നല്കി. അന്നു ചിക്കു ഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു വണ്ടിയില്‍ തുടങ്ങിയ ചിക്കു കാലക്രമേണ അഞ്ചു വണ്ടികള്‍ കൂടി സ്വന്തമാക്കി. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ചിക്കു കുറെക്കാലം ദുബായില്‍ ജോലി നോക്കി. അപ്പോഴും മനസിവിടെ മൃഗങ്ങള്‍ക്കും വാഹനങ്ങള്ക്കുമൊപ്പമായിരുന്നു. വൈകാതെ ജോലി മതിയാക്കി തിരികെ നാട്ടിലെത്തി. ട്രാവല്‍ ബിസിനസില്‍ തന്നെ സജീവമായി. ഫാം തുടങ്ങിയിട്ടു മൂന്നു വര്‍ഷത്തോളമായി.
കാളവണ്ടി വാങ്ങാന്‍ പോയി, ഫാം തുടങ്ങി
ഇരുപതാം വയസില്‍ കാളവണ്ടി വാങ്ങാനായി തിരുവല്ലയില്‍ എത്തി. എന്നാല്‍ കിട്ടിയത് കുതിരവണ്ടി!. തുടര്‍ന്ന് ആ വണ്ടിയില്‍ കെട്ടാനായി കുതിരകളെ വാങ്ങി. പിന്നീട് പല പല കുതിരകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. അപ്പോഴാണ് ഫാം എന്ന ആശയം മനസിലു ദിക്കുന്നത്. പിന്നീട് മറ്റു മൃഗങ്ങളെയും പക്ഷികളെയും ഒക്കെ കൊണ്ടുവന്നു.
ഓട്ടോ കിളിക്കൂട്
ലൗ ബേഡ്സിനായി റിക്ഷാക്കൂടാണു ചിക്കു ഒരുക്കി യിരിക്കുന്നത്. സിസി കുടിശിക കയറി ഉടമ വഴിയില്‍ ഉപേക്ഷിച്ചുപോയ ഡീസല്‍ ഓട്ടോ, കടം തീര്‍ത്തു സ്വന്തമാക്കി രൂപമാറ്റം വരുത്തിയാണ് കിളിക്കൂടാക്കിയത്.
നിലാപ്പൊങ്കലായേലോ...കാളവണ്ടിയും
'തേന്മാവിന് കൊമ്പത്ത്' എന്ന ചിത്രത്തില്‍ മാണിക്യനായി ആരാധകഹൃദയം കീഴടക്കിയ മോഹന്‍ലാല്‍ ഓടിച്ച കാളവണ്ടിയാണു ഫാമിലെ മറ്റൊരാകര്‍ഷണം. സിനിമാ കണ്ടിറങ്ങിയ ചിക്കുവിന്റെ മനസില്‍ ആ കാളവണ്ടി അന്നേ സവാരി തുടങ്ങിയിരുന്നു. പിന്നെ അമാന്തിച്ചില്ല, മോഹവില(ഒന്നര ലക്ഷം രൂപ) കൊടുത്ത് സ്വന്തമാക്കി. ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് എല്ലാ വര്‍ഷവും ഈ കാളവണ്ടിയും പങ്കെടുക്കുന്നു.
ഫാം തുടങ്ങും മുമ്പ്
അര്‍പ്പണബോധവും മൃഗങ്ങളോടു താത്പര്യവും ഉണ്ടെങ്കില്‍ ഫാം ബിസിനസ് ഒരിക്കലും നഷ്ടമാവില്ലെന്ന് ചിക്കു പറയുന്നു. തൊഴിലാളികളോടൊപ്പമിറങ്ങി പണിയെടുക്കാനും ഉടമ തയാറായിരിക്കണം. അവര്‍ വരാത്ത ദിവസങ്ങളില്‍ കൂടു വൃത്തിയാക്കുകയും മൃഗങ്ങളെ കുളിപ്പിക്കുകയുമൊക്കെ വേണം. കൃത്യ സമയത്ത് തീറ്റ കൊടുക്കണം. അല്ലെങ്കില്‍ ദഹനക്കേടു ണ്ടാകും. കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ഒരു മൃഗത്തെ വാങ്ങുന്നതിനു മുമ്പു അതിനെക്കുറിച്ച് നന്നായി പഠിക്കണം. അതിന്റെ ജീവിതരീതി, ബാധിക്കാവുന്ന രോഗങ്ങള്‍, പരിപാലന ചെലവ് എല്ലാം അല്പം മനസിരുത്തി തന്നെ മനസിലാക്കണം.
ഇതിനൊപ്പം അല്പം നാട്ടുവൈദ്യം കൂടി അറിഞ്ഞി രുന്നാല്‍ എപ്പോഴും മൃഗഡോക്ടറെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ചിക്കു പറയുന്നു. ഉദാഹരണമായി കുളമ്പു രോഗത്തിനു തുരിശും ചുണ്ണാമ്പും കൂടി ചേര്‍ത്ത് രോഗം വന്ന കുളമ്പിനകത്തു വച്ചാല്‍ മതി, പെട്ടെന്നു നീരു വലിയും. ചര്‍മ രോഗങ്ങള്‍ക്കു പൊട്ടാസ്യം പെര്മാഗനേറ്റ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചുതേയ്ക്കും. ഇതൊക്കെ പരീക്ഷിച്ചു വിജയിച്ച നാട്ടറിവുകളാണ്- ചിക്കു പറയുന്നു.
പൂര്‍വീകരുടെ പാതയില്‍ കൃഷിയിലും
പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് ചിക്കുവിന്റെ ജനനം. മുത്തശന്മാരുടെ കാലം മുതലേ തറവാട്ടില്‍ കൃഷിയും കാളകളും വണ്ടികളുമൊക്കെയുണ്ടായുരുന്നു. അച്ഛന് അധ്യാപകനായിരുന്നുവെങ്കിലും കൃഷിക്കും സമയം കണ്ടെത്തി.
ആ പാത ചെറിയ തോതിലെങ്കിലും ചിക്കുവും പിന്തുടരുന്നു. രണ്ടേക്കറില്‍ നെല്‍കൃഷിയും തെങ്ങിന് തോപ്പുമുണ്ട്. കൂടാതെ 65 സെന്റില്‍ ഇഞ്ചി, കപ്പ, വാഴ, ചേന, കാച്ചില് തുടങ്ങിയവയും സമൃദ്ധമായി വളരുന്നു. രണ്ടര ഏക്കറില്‍ റബറുമുണ്ട്. വാഹനങ്ങള്‍ക്കും പക്ഷിമൃഗാദി കള്‍ക്കുമൊപ്പം പായുന്ന ചിക്കുവിന്റെ മനസ് മണ്ണില്‍ കൂടുതല്‍ ഉറയ്ക്കുന്നത് ഈ കാര്‍ഷികവൃത്തിയിലൂടെയാണ്. ഫോണ്‍: ചിക്കു- 8547064687
രജീഷ് നിരഞ്ജന്
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top