Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്...
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവ...
Previous
Next
Karshakan
കരുതിയിരിക്കണം കരിമ്പനിയേയും
ആരോഗ്യസൂചികയില്‍ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തില്‍ നിന്ന് അടുത്തനാളുകളില്‍ നിരവധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്തെയാകമാനം വിറപ്പിച്ച കൊറോണ, നിപ്പ, ബ്ലാക്ക് ഫംഗസ്, കരിമ്പനി എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്.
പാടത്തും പറമ്പിലും പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് ഇവയെക്കുറിച്ച് അവബോധമുണ്ടാകണം. ഇതില്‍ നമ്മള് അധികം ചര്‍ച്ചചെയ്യാത്ത കരിമ്പനിയെക്കുറിച്ച് ഒന്നു പരിശോധിക്കാം. വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്.
എന്താണു കരിമ്പനി ?
'ലീഷ്മാനിയ' എന്ന പരാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് കരിമ്പനി അഥവാ കാലാ അസാര്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍, ശരീരം കറുത്ത നിറമാകുന്നതിനാലാണ് രോഗത്തിന് 'കരിമ്പനി'യെന്ന പേരുവന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം പ്രതിവര്‍ഷം രണ്ടുലക്ഷത്തിലധികം ആളുകളെ ഈ രോഗം ബാധിക്കുന്നു. അറുപതിനായിരത്തിലധികം ആളുകളാണ് ഇതുമൂലം മരിക്കുന്നത്.
ഇന്ത്യയില്‍ പശ്ചിമബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കേരളത്തില്‍ കൊല്ലം, മലപ്പുറം ജില്ലകളില്‍ മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഒരു വയോധികനില്‍ ഈയിടെ രോഗം സ്ഥിരീകരിക്കുകയുണ്ടായി.
രോഗപ്പകര്‍ച്ച
കൊതുകുകളുടെ മുന്നിലൊന്നു വലിപ്പമുള്ള ഫ്ളിബോട്ടോമസ് ഇനത്തില്‍പ്പെട്ട പെണ്മണലീച്ചകള് കടിക്കുന്നതിലൂടെയാണു രോഗം പകരുന്നത്. മനുഷ്യനുള്‍പ്പെടെ ഏകദേശം എഴുപതോളം മൃഗങ്ങള്‍ ഈ രോഗാണുവിന്റെ സ്വഭാവിക വാഹകരായേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പൂച്ച, കുറുക്കന്, കാട്ടുമുയലുകള്‍ തുടങ്ങിയ മൃഗങ്ങളില്‍ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും നായ്ക്കളിലാണ് പ്രധാനമായും ഇവയെ കാണുക.
രോഗബാധിതരും രോഗാണുവാഹകരുമായ ഇത്തരം മൃഗങ്ങളില്‍ നിന്ന് രക്തപാനം നടത്തുന്നതുവഴി രോഗാണു മണലീച്ചകളിലെത്തും. ഇവ മനുഷ്യരെ കടിക്കുമ്പോള്‍ മനുഷ്യരിലേക്ക് രോഗം പകരുകയും ചെയ്യും. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് നേരിട്ട് രോഗം പകരില്ലെങ്കിലും രോഗബാധിതയായ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്കു രോഗം പകരും. അണുവിമുക്തമാക്കാത്ത ഇഞ്ചക്ഷന് സൂചികള്‍ പങ്കുവയ്ക്കുന്നതിലൂടെയും രോഗപ്പകര്‍ച്ച സംഭവിക്കാം.
വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലെ ഈര്‍പ്പ കൂടുതലുള്ള കല്ലുകള്‍ക്കിടയിലാണ് മണലീച്ചകള്‍ മുട്ടയിട്ടു പെരുകുന്നത്. അതിനാല്‍ വനമേഖലയോടു ചേര്‍ന്നുള്ള അകവശം പൂശാ ത്ത വീടുകളുടെ ചുവരുകളില്‍ ഇവയെ ധാരാളം കാണാം. വ്യാപകമായ വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും തെറ്റായ മാലിന്യസംസ്കരണ രീതിയുമെല്ലാം ഈ പ്രാണികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു.
മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോള്‍ മണലീച്ചകള്‍ പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൃത്തിഹീനമായ ചേരിപ്രദേശങ്ങളില്‍ രോഗസാധ്യത കൂടുതലാണ്. രോഗബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും അവിടം സന്ദര്‍ശിക്കുന്നവര്‍ക്കും രോഗം വരാനുള്ള സാധ്യതയേറെയാണ്. സാഹസിക യാത്രികര്‍, പക്ഷിനിരീക്ഷകര്‍, ഇക്കോ ടൂറിസ്റ്റുകള്‍, വനഗവേഷകര്‍ തുടങ്ങിയവര്‍ക്കും രോഗം പിടിപെട്ടേക്കാം.
രോഗലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 60 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞേ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ. കരിമ്പനി പ്രധാനമായും രണ്ടു രീതിയിലാണുള്ളത്.
* ഗൗരവമേറിയത്
ഗൗരവമേറിയതും ആന്തരീകാവയവങ്ങളെ ബാധിക്കുന്നതുമായ വിസറല്‍ ലീഷ്മാനിയോസിസ് അഥവാ കാലാ അസാര് ആണ് ഒന്നാമത്തെ രൂപം. വിട്ടുമാറാത്ത പനി, രക്തക്കുറവ്, കരളിലും പ്ലീഹയ്ക്കും വീക്കം, ശരീരഭാരം കുറയുക എന്നിവയാണ് ലക്ഷണങ്ങള്‍.
* ചര്‍മ്മത്തെ ബാധിക്കുന്നത്
ചര്‍മ്മത്തെ മാത്രം ബാധിക്കുന്ന ക്യുട്ടേനിയസ് ലീഷ്മാനിയോസിസാണു മറ്റൊരു രൂപം. കണ്ടാല്‍ കുഷ്ഠംപോലെ തോന്നിക്കുന്ന ഈ അസുഖം, മുഖത്തും കൈകാലുകളിലും കരിയാത്ത വ്രണങ്ങളുണ്ടാക്കുന്നു. എന്നാല്‍, സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഇത്തരം വ്രണങ്ങള്‍ മൂക്കിന്റെയും തൊണ്ടയുടെയുമൊക്കെ ശ്ലേഷ്മപാളികളെയും തരുണാസ്ഥിയെയുമൊക്കെ ബാധിക്കും. രോഗിയില്‍ ശബ്ദവ്യതിയാനവും വൈരൂപ്യവുമൊക്കെ സൃഷ്ടിക്കാനും ഇടയുണ്ട്.
കരിമ്പനി മാരക രോഗമാണെങ്കിലും യഥാസമയം കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളൂ. എന്നാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം.
രോഗനിര്‍ണയം
രോഗം സംശയിക്കപ്പെടുന്നയാളുടെ മാറെല്ല് അല്ലെങ്കില്‍ തുടയെല്ലില്‍ നിന്നു ശേഖരിക്കുന്ന മജ്ജയുടെ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. രോഗാണുവിന്റെ ആര്.കെ.-39 ആന്റിജനെതിരായി രോഗിയില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെ കണ്ടെത്തുന്നതിലൂടെയും രോഗനിര്‍ണയം സാധ്യമാണ്.
ഇതിനായി എന്‍സൈം ലിങ്കിട് ഇമ്മ്യൂണോ സോര്‍ബന്റ് അസേ (എലൈസാ), ഫ്ളൂറസെന്റ് ആന്റിബോഡി ടെസ്റ്റ് (ഫാറ്റ്) എന്നിവ നടത്താം. പോളിമറേസ് ചെയിന്‍ റിയാക്ഷന് (പി.സി.ആര്.) പരിശോധനയിലൂടെയും കൃത്യമായ രോഗനിര്‍ണയം സാധ്യമാണ്.
ചികിത്സ
ആന്റിമണി പദാര്‍ഥങ്ങളടങ്ങിയ മരുന്നുകളായ 'സോഡിയം ആന്റിമണി ഗ്ലൂക്കോനേറ്റ്' അഥവാ 'പെന്റാവാലന്റ് സോഡിയം സ്റ്റില്ബോ ഗ്ലൂക്കോനേറ്റ്', 'ലിപോസോമല്‍ ആംഫോടെറിസിന്‍-ബി' എന്നീ മരുന്നുകള്‍ ഫലപ്രദ മാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
രോഗപ്രതിരോധം
* കൃത്യമായ പ്രതിരോധ കുത്തിവയ്പുകളോ രോഗപ്രതിരോധ മരുന്നുകളോ ഒന്നുമില്ലാത്തതിനാല്‍ മണലീച്ചകളെയും അവ വളരുന്ന ചുറ്റുപാടുകളെയും ഇല്ലാതാക്കുകയെന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം.
വീട്ടിലും പരിസരത്തുമുള്ള ജൈവമാലിന്യങ്ങളും മറ്റു മാലിന്യകുമ്പാരങ്ങളും നീക്കം ചെയ്യുന്നതിലൂടെയും ഇവയുടെ പ്രജനന, വിശ്രമകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനാകും. വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളിലെ കുഴികളും വിള്ളലുകളുമെല്ലാം അടയ്ക്കുന്നതും ഇവയ്ക്കെതിരേയുള്ള കീടനാശിനികള്‍ തളിക്കുന്നതും ഉത്തമമാണ്.
* രോഗബാധിത പ്രദേശങ്ങളില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കണം.
* ശുചിത്വം രോഗപ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. പുറത്തു കിടന്ന് ഉറങ്ങാതിരിക്കുക, മൃഗങ്ങളുമായി ഇടപെടുമ്പോള്‍ വ്യക്തി ശുചിത്വം പാലിക്കുക.
* രോഗം സ്ഥിരീകരിച്ച സ്ഥലത്ത് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക.
രോഗലക്ഷണം പ്രകടമായാല്‍
ഏതെങ്കിലും സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വിവരം ഡോക്ടറെ അറിയിക്കേണ്ടതും ഉടനടി വിദഗ്ധ ചികിത്സ തേടേണ്ടണ്ടതുമാണ്. പലപ്പോഴും നമ്മുടെ ചെറിയ അവഗണനയും അശ്രദ്ധയുമാണ് മഹാവ്യാധികളെ ക്ഷണിച്ചുവരുത്തുന്നത്.ഫോണ്‍: ഡോ. കൃപ റോസ് ജോസ് 86067 19132.
ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളജ്, മണ്ണുത്തി
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
Latest News
പ്രതിഷേധവുമായി കോളജ് വിദ്യാർഥിനികൾ വാട്ടർടാങ്കിന് മുകളിൽ
എറണാകുളത്ത് ബോട്ടിൽ നിന്ന് യാത്രക്കാരൻ കായലിൽ ചാടി
ഗവർണർ ഒപ്പുവച്ചില്ല; ഓർഡിനൻസുകൾ അസാധുവായി
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Latest News
പ്രതിഷേധവുമായി കോളജ് വിദ്യാർഥിനികൾ വാട്ടർടാങ്കിന് മുകളിൽ
എറണാകുളത്ത് ബോട്ടിൽ നിന്ന് യാത്രക്കാരൻ കായലിൽ ചാടി
ഗവർണർ ഒപ്പുവച്ചില്ല; ഓർഡിനൻസുകൾ അസാധുവായി
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top