ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
9:06 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Viral News
Karshakan
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
ശ്രീജിത് കൃഷ്ണൻ
Friday, June 14, 2024 11:36 AM IST
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളുകളേറെയായി. നല്ല വെയിലും മണ്ണിന് നനവും ആവശ്യത്തിനു പോഷകങ്ങളുമുണ്ടെങ്കിൽ എവിടെയും സൂര്യകാന്തി നന്നായി വളരും.
ഇതു മനസിലായതോടെയാണ് 2020 ലെ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കാസർഗോഡ് കൊളത്തൂരിലെ എം. ശ്രീവിദ്യയും അത്തരമൊരു പരീക്ഷണത്തിനിറങ്ങിയത്. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ ചുട്ടുപൊള്ളുന്ന പാറ പ്രദേശത്ത് മണ്ണിട്ടുയർത്തിയ 50 സെന്റ് സ്ഥലത്താണു ശ്രീവിദ്യ തണ്ണിമത്തനോടൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.
സുഹൃത്തായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ശ്രീവിദ്യ സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ സഹായത്തോടെ കൃത്യതാ കൃഷിക്ക് സംവിധാനമൊരുക്കിയിരുന്നു. തണ്ണിമത്തൻ നട്ട ചാലുകൾക്കിടയിലാണു സൂര്യകാന്തി വിത്തുകൾ പാകി മുളപ്പിച്ചത്.
തണ്ണിമത്തൻ വിളഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും സൂര്യകാന്തിപ്പൂക്കളും മിഴിതുറന്നു. ദേശീയപാതയോടടുത്ത സ്ഥലത്തെ ശ്രീവിദ്യയുടെ പരീക്ഷണ തോട്ടം പൊള്ളുന്ന വെയിലിലും ആരും കൊതിക്കുന്ന മനോഹര കാഴ്ചയായി.
മുകളിൽ സൂര്യകാന്തിപ്പൂക്കളുടെ സുവർണശോഭ. താഴെ തണ്ണിമത്തന്റെ മരതക വർണവും. കടും ചുവപ്പ് നിറത്തിനൊപ്പം ഓറഞ്ചും മഞ്ഞയും തരം തണ്ണിമത്തൻ കൃഷിയിടത്തിൽ വിള വൈവിധ്യവുമൊരുക്കി.
തൃശൂരിലെ സ്വകാര്യ ഫാമിൽ നിന്നാണു സൂര്യകാന്തിയുടെയും തണ്ണിമത്തന്റെയും വിത്തുകൾ വാങ്ങിയത്. കൃത്യതാ കൃഷിക്കായി ഒരു തവണ ഒരുക്കിയ സംവിധാനത്തിൽ തുടർച്ചയായി മൂന്നു തവണയെങ്കിലും കൃഷി നടത്താനാകും.
തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലാ ഫാമിൽ നിന്നെത്തിച്ച സൗഭാഗ്യ ഇനം വെള്ളരിയാണ് ഇവിടെ ശ്രീവിദ്യ ആദ്യം കൃഷിചെയ്തത്. കഴിഞ്ഞ നവംബറിൽ വിത്തിട്ട് മുളപ്പിച്ചു ജനുവരിയിൽ വിളവെടുത്തു. 50 സെന്റ് സ്ഥലത്തുനിന്നു മൂന്നര ടണ്ണിലേറെ വെള്ളരിയാണ് കിട്ടിയത്.
വെള്ളരിയുടെ വിളവെടുപ്പിനു ശേഷമാണ് ഇവിടെ തണ്ണിമത്തനും സൂര്യകാന്തിയും കൃഷി ചെയ്തത്. ആദ്യമായി കൃഷിചെയ്ത സൂര്യകാന്തി വിത്തിനുവേണ്ടി മാറ്റി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. മേയ് മാസത്തോടുകൂടി തണ്ണിമത്തനും വിളവെടുത്തു തീരും.
തുടർന്നു മഴക്കാലം തുടങ്ങാറാകുന്നതോടെ ഇതേ സ്ഥലത്ത് വെണ്ടയും പച്ചമുളകും കൃഷി ചെയ്യാനാണു ശ്രീവിദ്യയുടെ തീരുമാനം.
കാസർഗോഡ് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ പൂങ്കാവനം അഗ്രിഫാമും നഴ്സറിയും നടത്തുന്ന ശ്രീവിദ്യ കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഇസ്രയേലിലേക്കു പോയ സംഘത്തിലും അംഗമായിരുന്നു.
30 ശതമാനം ജനങ്ങൾ മാത്രം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇസ്രയേൽ. രാജ്യത്തിന് ആകെയുള്ള ഭൂമിയിൽ 60 ശതമാനവും മരുഭൂമി. ബാക്കി സ്ഥലത്തു യുദ്ധവും തർക്കങ്ങളുമൊഴിഞ്ഞു കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്നത് വളരെ കുറച്ചുമാത്രം.
എന്നിട്ടും സ്വന്തം ജനതയുടെ ഭക്ഷണാവശ്യം കഴിഞ്ഞ് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ മാത്രം കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഇസ്രയേലിന്റെ നേട്ടമെന്നു ശ്രീവിദ്യ പറയുന്നു.
മണ്ണിന്റെ ഘടന, വളക്കൂറ്, ജലാംശം എല്ലാം കൃത്യമായി പഠനവിധേയമാക്കി, കുറവുള്ളത് മാത്രം നൽകിയും കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉത്പാദനം ഉറപ്പു വരുത്തുന്നതാണ് ഇസ്രയേലിന്റെ കൃഷി രീതി.
ഊഷര ഭൂമിയിൽ തുടർച്ചയായി മൂന്നു വർഷം ബാർലി കൃഷിചെയ്തു വിളവൊന്നും കിട്ടിയില്ലെങ്കിലും ആ ചെടികളെല്ലാം അവിടെത്തന്നെ ഉഴുതുചേർത്ത് മണ്ണ് ഫലഭൂയിഷ്ടമാക്കുന്നത് ഉദാഹരണം. കടുത്ത ജലക്ഷാമമുള്ളതിനാൽ നെൽകൃഷിക്കു പോലും തുള്ളിനന സംവിധാനം.
മുളച്ചുപൊങ്ങുന്ന കളകളെ പോലും വളമാക്കുന്ന വൈദഗ്ധ്യം. ഇസ്രയേലിന്റെ കൃഷിയിൽ ശ്രീവിദ്യയ്ക്കു വിസ്മയം. വീടിനു സമീപം കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശു ഭൂമിയിലാണു ശ്രീവിദ്യ പൂങ്കാവനം അഗ്രി ഫാം സ്ഥാപിച്ചത്.
ചെങ്കല്ലും പാറയിടുക്കുകളുമായി കിടന്നിരുന്ന ഭൂമി കൃഷിക്ക് തീരെ അനുയോജ്യമല്ലെന്നു പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയതാണ്. അടുത്തുള്ള പലരും അവരുടെ ഭൂമി ക്വാറികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശ്രീവിദ്യ മാത്രം കൃഷിയോടുള്ള ആവേശം കൊണ്ട് മണ്ണിലിറങ്ങി. അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും എല്ലാവിധ പിന്തുണയും നൽകി.
പ്ലസ്ടു വിദ്യാർഥിനിയായ മകൾ രേവതി കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ശിവനന്ദും അമ്മയ്ക്കൊപ്പം കൃഷിയിടത്തിലിറങ്ങി. നാലേക്കർ ഭൂമി തട്ടുകളായി തിരിച്ചു മഴവെള്ളം മണ്ണിലിറങ്ങുന്നതിനുൾപ്പെടെയുള്ള സൗകര്യമൊരുക്കി.
മണ്ണില്ലാത്ത ഇടങ്ങളിൽ പുതുതായി മണ്ണിറക്കി. ഒരു ഭാഗത്ത് തെങ്ങിൻ തൈകളും വിവിധയിനം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. മറുഭാഗത്ത് തണ്ണിമത്തനും പാഷൻ ഫ്രൂട്ടും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ കണി ഫ്രൂട്ട് ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ തുടക്കത്തിൽതന്നെ ഒരു ക്വിന്റലോളം വിളവ് ലഭിച്ചതു വലിയ പ്രോത്സാഹനമായി. വീടിനോടു ചേർന്ന് നിർമിച്ച മഴമറയിൽ തക്കാളിയും കൃഷിചെയ്തു.
പിന്നീട് കൃഷിയിടത്തിലെ മഴവെള്ളസംഭരണിയിൽ മത്സ്യകൃഷിയും ഫാമിൽ കോഴിയും മുയലും കാസർഗോഡ് കുള്ളൻ പശുവുമെല്ലാം വന്നു. കൃഷിയിടത്തിൽനിന്നു തന്നെ ലഭിക്കുന്ന കാലിവളത്തിനും കോഴി വളത്തിനുമൊപ്പം വേപ്പിൻ പിണ്ണാക്ക്, മണ്ണിര കന്പോസ്റ്റ് എന്നിവയും വളമായി ഉപയോഗിക്കുന്നു.
കടുത്ത വേനൽച്ചൂടുള്ള ഇടമായതിനാൽ ഇടമുറിയാതെ ജലസേചനം നടത്തേണ്ടതും അത്യാവശ്യമാണ്. ഫലവൃക്ഷങ്ങളിൽ ചിലതിനെയെങ്കിലും ജലക്ഷാമം ബാധിക്കുന്നുമുണ്ട്. എന്നാലും നിരാശപ്പെടാതെ ശ്രീവിദ്യ വീണ്ടും പുതിയ ഇനങ്ങളും പുതിയ സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നു.
ഇപ്പോൾ നാടൻ ചാന്പയും ഞാവലും വിവിധ തരം പപ്പായയും മുതൽ ജബോട്ടിക്കാബയും അബിയുവും ചെറിയും സ്ട്രോബെറിയും ഡ്രാഗണ്‍ ഫ്രൂട്ടും വരെ ഒരുകാലത്ത് വറ്റിവരണ്ട് ഉൗഷരമായിരുന്ന ഈ ഭൂമിയിൽ നന്നായി വിളയുന്നു.
പൂങ്കാവനം ഫാം ഫ്രഷ് എന്ന പേരിൽ നേരിട്ടും ഓണ്‍ലൈനായും ഉത്പന്നങ്ങളുടെയും വിത്തുകളുടെയും വിപണനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസത്തിനും വിദ്യാർഥികൾക്ക് കാർഷികവിദ്യാ പരിശീലനത്തിനും വേദിയൊരുക്കി.
ഉത്പന്നങ്ങളുടെ വിപണനത്തിന് കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹായവും ലഭിക്കുന്നുണ്ട്. സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നതിനിടയിലാണ് ശ്രീവിദ്യ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയത്. ഇപ്പോൾ വീടിനു സമീപത്തുതന്നെ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുകയാണ്.
ഫോണ്‍: 96564 54980, 95398 44980.
ADVERTISEMENT
സ്വന്തം നാട്ടുചന്തയുമായി ഉഴവൂർ
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോ
ചതിക്കില്ല വെറ്റില, ശശിധരൻ ഹാപ്പി
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി
ശ്രദ്ധിച്ചാൽ പാവലിന് നല്ല വിളവ് കിട്ടും
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന പച്ചക്കറി ഇനമാണ് പാവൽ. പോഷക സമൃദ്ധവും ഔഷധ ഗുണമേറെയുള
കെവിനും ഗ്രേസിനും ഹെെഡ്രോപോണിക്സിൽ അധികവരുമാനം
വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്ത് ഇലക്കറികളും മൈക്രോ ഗ്രീൻസും പഴവർഗങ്ങളും കൃഷി ചെയ്ത് അ
കൃഷിയിൽ അംഗീകാരം നേടി പിതാവും മകളും
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂ
ചെന്നീരൊലിപ്പിനും കൂന്പുചീയലിനും വേപ്പിൻ പിണ്ണാക്ക്
തെങ്ങിനെ ബാധിക്കുന്ന ചെന്നീരൊലിപ്പിനെയും കൂന്പുചീയലിനെയും ചെറുക്കാൻ രോഗം ബാധിച്ച തെങ്ങ് ഒന്നി
കായീച്ചയ്ക്കു തുളസിക്കെണി
കായീച്ചയെ നശിപ്പിക്കാൻ ഉത്തമമാണ് യൂജിനോൾ അടങ്ങിയിരിക്കുന്ന തുളസി കൊണ്ടുണ്ടാക്കുന്ന കെണി. ഇ
ദേശപ്പെരുമയുടെ തലയെടുപ്പിൽ തലനാടൻ ഗ്രാന്പു
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം മീനച്ചിൽ മലയോരങ്ങളിലെ കർഷകർ കരുതലോടെ പരിപാലിപ്പി
പുത്തൻ ചുവട് വയ്പുമായി ഹെെറേഞ്ച് ഹണി; വിൽക്കാനുണ്ട് അടത്തേൻ
ശുദ്ധമായ തേൻ എന്ന ലേബലിൽ കുപ്പിയിലടച്ച് മാർക്കറ്റിൽ കിട്ടുന്നതെല്ലാം നല്ല തേനാണെന്നു വിചാരിക
മണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിര
ശതാവരി
ആയുർവേദത്തിൽ ജീവന പഞ്ചമൂല വിഭാഗത്തിൽ ഉൾപ്പെട്ട ശതാവരി അതിപ്രാചീനകാലം മുതൽ തന്നെ ഔഷധമായ
ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ
നഴ്സറികളിൽ നിന്നു ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ ഒട്ടിച്ചു ചേർത്ത ഭാഗം നന്നായി ചേർന്നിരിക്കുന്നു
വെറ്റില കൃഷി
നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം. സാധാരണഗതിയിൽ കേരളത്തി
കരിനൊച്ചി
അണുനാശക സ്വഭാവമുള്ള കരിനൊച്ചി ഏകദേശം നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഔഷധ ചെടിയാണ്. തൊല
വിസ്മയക്കാഴ്ചയായി കോട്ടയം നഗരമധ്യത്തിലെ ഡ്രാഗണ്‍ഫ്രൂട്ട് തോട്ടം
ബേക്കര്‍ സ്കൂളിനു സമീപം സിഎസ്ഐ സഭയുടെ നാലരയേക്കര്‍ ഡ്രാഗണ്‍ കൃഷിത്തോട്ടം വിസ്മയക്കാഴ്ചയാണ
200 മിയാവാക്കി വനങ്ങളൊരുക്കി ചെറിയാന് മാത്യു
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുനൂറ് മിയാവാക്കി ചെറുവനങ്ങളെ പച്ചപ്പണിയിച്ച
അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
സ്വന്തം പുരയിടം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെയും ഉദാത്ത മാ
വന്യമൃഗങ്ങളെ ഓടിക്കാൻ മൂവർ സംഘത്തിന്റെ "ഫാം ഗാർഡ് ’
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അവയെ പ്രതിരോധിക്കാൻ മലപ്പുറം സ്വദേ
എരിക്ക്
കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒൗഷധ സസ്യമാണ് എരിക്ക്. അതു വെള്ളെരിക്ക്, എരിക്ക് എന്നിങ്ങനെ ര
ഉദയം വാഴ
കർപ്പൂരവള്ളി ഇനം വാഴയ്ക്കു സമാനമാണ് ഉദയം വാഴ. ഒരു കുലയുടെ ശരാശരി തൂക്കം 35 കിലോയോളം വരും. ന
പഴവർഗകൃഷിയിൽ താരമായി ഷിബു
ഭൂമിയല്ല, കൃഷി ചെയ്യാൻ മനസാണു വേണ്ടത്. ആവശ്യത്തിനു സ്ഥലമില്ലാത്തതിനാൽ പെരുവഴിയിൽ പോലും പഴ
സഞ്ചാരികളേ ഇതിലെ, ഇതിലെ... കാണാം കാന്തല്ലൂരിലെ സ്ട്രോബെറി ഫാമുകൾ
ഇടുക്കി ജില്ലയിൽ കാന്തല്ലൂരിലെ ഹരിതാഭമായ മലനിരകളെ വർഷം മുഴുവൻ കുളിരണിയിക്കുന്ന മഞ്ഞിന്റെ
അനോന ചെറിമോയ
ആദ്യകാഴ്ചയിൽ ഇതു സീതപ്പഴം ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ തെറ്റി, ഇത് വിദേശിയാണ്. പേര് അനോന ചെ
ആരോഗ്യത്തിന് സപ്പോർട്ട് സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെക്സിക
ഈ വാഴത്തോട്ടം വേറെ ലെവലാ...
സ്കൂളുകളായ സ്കൂളുകളെല്ലാം പച്ചക്കറി കൃഷിയും നെൽകൃഷിയും നടത്തുന്പോൾ തികച്ചും വ്യത്യസ്തമായ കൃ
കൃഷിയിൽ അറുപതാണ്ട്
നെല്ലും മീനും തെങ്ങും വാഴയും പച്ചക്കറികളുമടങ്ങുന്ന കുട്ടനാടൻ സംയോജിത കൃഷിയിൽ ആറ് പതിറ്റാണ്ട
ഓർമശക്തി വർധിപ്പിക്കാൻ ബ്രഹ്മി
ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ് ബ്രഹ്മി. ദേഹകാന്തി, ഓർമശക്തി, ആയുസ് എന്ന
അക്വേറിയം വൃത്തിയാക്കുന്പോൾ
അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്ററുകളും ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽ
കാട വളർത്തൽ
കാടമുട്ടകൾ വിരിയാൻ 18 ദിവസം വേണം. കുഞ്ഞുങ്ങൾക്കു 3 ആഴ്ച പ്രായമാകുന്പോൾ പൂവനും പിടയും തിരിയും
തണ്ണിമത്തൻ കൃഷിയിലെ കൂട്ടായ്മ വിജയം
കേരളത്തിൽ ചൂട് കൂടി വരുന്ന മാസങ്ങളിലും പ്രത്യേകിച്ച് നോന്പ് കാലങ്ങളിലുമാണ് തണ്ണിമത്തന് ആവശ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്‍
Sports
ADVERTISEMENT
LATEST NEWS
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ADVERTISEMENT
ADVERTISEMENT