രാജ്യത്തിന്‍റെ നിലനില്‍പാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം: ഷാഫി പറമ്പില്‍
Tuesday, April 16, 2024 6:09 AM IST
വടകര: രാജ്യത്തിന്‍റെ നിലനില്‍പ് തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയെ വൈകാരികമായി വിഭജിക്കാനാണ് ഇപ്പോഴും പ്രധാനമന്ത്രി ശ്രമിക്കുന്നത്.

ജനങ്ങളില്‍ വൈകാരികത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. തൊഴിലില്ലായ്മ കടുത്ത പ്രശ്‌നമായി നിലനില്‍ക്കുകയാണ്. 40 രൂപയ്ക്ക് പെട്രോള്‍ കിട്ടുന്നില്ല, 400 രൂപയ്ക്ക് ഗ്യാസ് കിട്ടുന്നില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം എത്തിക്കുമെന്ന് പറഞ്ഞ മോദി ഇതില്‍ നിന്നൊക്കെ ഒളിച്ചോടുകയാണ്.

ഇതോടൊപ്പമാണ് സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധ നടപടികള്‍. ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ശമ്പളം അക്കൗണ്ടില്‍ ഉണ്ടെങ്കിലും എടുക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ധന വിലക്കയറ്റത്തിന് കാരണക്കാര്‍ കേന്ദ്ര-കേരള സര്‍ക്കാരുകളാണ്. ഇവയോടൊപ്പം അക്രമ രാഷ്ട്രീയവും പ്രചാരണ വിഷയങ്ങളാണെന്നും ബോംബ് നിര്‍മാണവും അക്രമവും ആരു നടത്തിയാലും വിമര്‍ശിക്കുമെന്നും ഷാഫി പറഞ്ഞു.

വടകര പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി. വടകരക്കാര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ലഭിച്ച വരവേല്‍പ് മാത്രമല്ല മണ്ഡലമാകെ ഇപ്പോഴും വന്‍ സ്വീകരണമാണ് ലഭിക്കുന്നതെന്നും ഇത് ആത്മവിശ്വാസം കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്‍റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.