പടനിലം: പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പടനിലത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നു കരുതുന്ന പുതിയ പാലം ഇത്തവണയും പൂർത്തിയായില്ല പടനിലം– സിഎം– മഖാം നരിക്കുനി റൂട്ടിൽ പൂനൂർ പുഴയ്ക്കു കുറുകെ 50 വർഷത്തോളം പഴക്കമുള്ള പാലത്തിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്.

ഒന്നര വർഷം മുൻപ് തുടങ്ങിയ പ്രവൃത്തി പാതി പോലും പൂർത്തിയായിട്ടില്ല. എട്ട് കോടിയോളം ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റി ആണ് പാലം നിർമാണം നടത്തുന്നത്.

പുഴയിലെ രണ്ട് തൂണുകളും അപ്രോച്ച് റോഡ് ഭാഗത്തെ രണ്ട് തൂണുകളും സ്പാൻ സ്ലാബുകളിൽ 4 എണ്ണവും മാത്രമാണ് പൂർത്തിയായത്. പുഴയുടെ പ്രധാന ഭാഗത്ത് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. മഴ തുടങ്ങി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രവൃത്തി പൂർണമായി തടസ്സപ്പെട്ട നിലയിലാണ്.

സ്പാൻ നിർമാണത്തിനുള്ള കമ്പിയും മറ്റും തയാറാക്കി വച്ചത് മഴയിൽ തുരുമ്പെടുത്ത് നിർമാണത്തകരാറിന് ഇടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം പൂർത്തിയായാലും അപ്രോച്ച് റോഡും ടാറിങ്ങും പൂർത്തിയാക്കാൻ പിന്നെയും സമയമെടുക്കും.