നാദാപുരം: പുറമേരിയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ചെടുക്കുകയും ചെയ്തു. പുറമേരി ടൗണില്‍ ഹോമിയോമുക്ക് പരിസരത്തെ കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.

വീടിന്‍റെ മുന്‍ ഭാഗത്തുള്ള സിസിടിവി കാമറ തുണി കൊണ്ട് മറച്ച ശേഷമാണ് മോഷണം നടത്തിയത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഉയരം കുറഞ്ഞ ഒരാള്‍ കാമറയില്‍ തുണി എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീടിന്‍റെ മുന്‍വശത്തെ ജനല്‍ വാതില്‍ ഏതോ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് ജനല്‍ വാതില്‍ പടിയില്‍ അകത്ത് വച്ചിരുന്ന വീടിന്‍റെ മുന്‍വാതിലിന്‍റെ താക്കോല്‍ കൈവശപ്പെടുത്തിയാണ് കള്ളന്‍ അകത്തു കടന്നത്. കിടപ്പുമുറിയിലെ മേശയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാവ് അബ്ദുള്ളയുടെ ഭാര്യയുടെ ഇരു കാലുകളിലും ഉണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പാദസരങ്ങള്‍ മുറിച്ചെടുക്കുകയുമായിരുന്നു.

മോഷണത്തിനുശേഷം താക്കോല്‍ എടുത്ത സ്ഥലത്ത് തന്നെ തിരികെ വയ്ക്കുകയും ചെയ്തു. പാദസരത്തിന്‍റെ ഒരു ഭാഗം കിടക്കയില്‍ നിന്ന് പിന്നീട് കണ്ടെത്തി. അബ്ദുള്ളയുടെ ഇളയ മകന്‍ രാത്രി പത്തരയോടെ പുറത്ത് പോയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ മടങ്ങി എത്തിയ ഇളയമകനാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലാക്കിയത്.

വീടിന്‍റെ മുന്‍ ഭാഗത്തുള്ള സി.സിടിവി കാമറ തുണി കൊണ്ട് മറച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. രാത്രിയില്‍ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീടിന്‍റെ പിന്‍വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒഴിഞ്ഞ പഴ്‌സ് പോലീസ് കണ്ടെത്തി.

നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി എ.പി. ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് ജെ. നായര്‍, എസ്‌ഐ എം.പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി.

പേരാമ്പ്രയില്‍ നിന്നുള്ള കെ.9 സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗും,വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആള്‍ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

മോഷണത്തില്‍ അടിമുടി ദുരൂഹത

നാദാപുരം: പുറമേരി ടൗണിനടുത്ത് കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടില്‍ നടന്ന മോഷണത്തിന്‍റെ ഞെട്ടലിലും അമ്പരപ്പിലുമാണ് നാട്ടുകാര്‍. മോഷണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന സംസാരവും നാട്ടിലുയര്‍ന്നിട്ടുണ്ട്. വീട് പൂട്ടിയ ശേഷം താക്കോല്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ് എന്നാണ് പോലീസിന്‍റെ നിഗമനം.

വീട്ടുകാര്‍ക്കല്ലാതെ ഈ കാര്യം പുറത്താര്‍ക്കും അറിയില്ലെന്നും അബ്ദുള്ളയുടെ മക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വീടിന്‍റെ മുന്‍വശത്തെ ജനലിന്‍റെ മരം കൊണ്ടുള്ള പാളിയില്‍ നന്നായി ബലപ്രയോഗം നടത്താതെ തുറക്കാന്‍ കഴിയില്ലെന്നിരിക്കെ ജനല്‍ തുറക്കാന്‍ കഴിഞ്ഞതും ദുരൂഹതയുണര്‍ത്തുന്നു.

ബലപ്രയോഗത്തില്‍ ചെറിയ പോറലുകള്‍ മരത്തില്‍ ഉണ്ടെങ്കിലും പാളിയുടെ ലോക്ക് കേടുപാടില്ലാതെ നിലത്ത് കിടക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്. പരിശോധനക്കായി സ്ഥലത്തെത്തിച്ച സ്‌നിഫര്‍ ഡോഗ് മോഷണം നടന്ന വീടിന്‍റെ വരാന്തയിലും അകത്തെ മുറികളിലും ഓടിക്കയറിയതല്ലാതെ മുറ്റത്തിന് പുറത്തെവിടെയും പോകാത്തതും ദുരൂഹതയുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്.

പറമ്പിലോ വീടിന് പുറത്തേക്കോ പോകാതെ മുറ്റത്ത് കാര്‍ പോര്‍ച്ചില്‍ സ്‌കൂട്ടറുകള്‍ക്കിടയിലാണ് സ്‌നിഫര്‍ ഡോഗ് നിലയുറപ്പിച്ചത്. പുറമേരിയെ ഞെട്ടിച്ച മോഷണത്തില്‍ മോഷ്ടാവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്.

വീടിന്‍റെ മുന്‍ ഭാഗത്തുള്ള സിസിടിവി കാമറ തുണി കൊണ്ട് മറച്ച ശേഷമാണ് മോഷണം നടത്തിയത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഉയരം കുറഞ്ഞ ഒരാള്‍ കാമറയില്‍ തുണി എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കിടപ്പുമുറിയിലെ മേശയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ മോഷ്ടാവ് അബ്ദുള്ളയുടെ ഭാര്യയുടെ ഇരു കാലുകളിലും ഉണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പാദസരങ്ങള്‍ മുറിച്ചെടുക്കുകയുമായിരുന്നു. മോഷണത്തിനുശേഷം താക്കോല്‍ എടുത്ത സ്ഥലത്ത് തന്നെ തിരികെ വയ്ക്കുകയും ചെയ്തു.

അബ്ദുള്ളയുടെ ഇളയ മകന്‍ രാത്രി പത്തരയോടെ പുറത്ത് പോയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ മടങ്ങി എത്തിയ ഇളയമകനാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലാക്കിയത്.