കോഴിക്കോട്: മോഷണം നടത്തി വിദേശത്തേക്കു കടന്ന പ്രതി 12 വര്‍ഷത്തിനുശേഷം പോലീസിന്‍റെ പിടിയില്‍. മാവൂര്‍ റോഡില്‍നിന്ന് ബുള്ളറ്റ് മോഷണം നടത്തി വിദേശത്തേക്ക് കടന്ന പ്രതി മലപ്പുറം തിരുന്നാവായ സ്വദേശി ചീരംകുളങ്ങര വീട്ടില്‍ മുഹമ്മദ് ജംഷീറി(39)നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.

2014 ഫെബ്രുവരിയിലാണ് മോഷണം നടത്തിയത്. മാവൂര്‍ റോഡിലുള്ള ആര്‍പി മാളിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ചേവായൂര്‍ സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്ക് കടന്നുകളയുകയായിരുന്നു.

ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.