പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ആശുപത്രി ഭാഗത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 108 ആംബുലന്‍സുകള്‍ ചെളിയില്‍ കുടുങ്ങി.

ആദ്യം കുടുങ്ങിയത് രോഗിയെ കൊണ്ടു പോകാന്‍ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിയ ആംബുലന്‍സാണ്. പിന്നാലെ പെരുവണ്ണാമൂഴി ആശുപത്രിയിലെ ആംബുലന്‍സും ചെളിയില്‍ പൂണ്ടു.

ജെസിബിയുടെ സഹായത്തോടെയാണ് ആംബുലന്‍സുകള്‍ കരക്കു കയറ്റിയത്. ക്വാറി വേസ്റ്റിട്ടാല്‍ ചെളി ഒഴിവാക്കാവുന്ന പ്രശ്‌നമേയുള്ളുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട് .