സ്വന്തം ലേഖകന്‍

കോഴിക്കോട്: മധുര പലഹാരങ്ങള്‍, വര്‍ണബലുണുകള്‍, തോരണങ്ങള്‍ , ജില്ലയില്‍ അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ വരവേറ്റ് സ്‌കൂളുകള്‍... മഴ മാറി നിന്നപ്പോള്‍ ജില്ലയില്‍ പ്രവേശനോല്‍സവത്തിന് വര്‍ണാഭമായ തുടക്കം.പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ജില്ലാതല പ്രവേശനോല്‍സവം. മാനവികതയും പൗരബോധവും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വിദ്യാലയങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ പൗരബോധം വളര്‍ത്തുന്ന ക്ലാസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനൊപ്പം സൂംബ ഡാന്‍സ് സ്‌കൂള്‍ പഠനത്തിന്‍റെ ഭാഗമാക്കും. കായികക്ഷമത വര്‍ധിപ്പിക്കുക, മാനസികോല്ലാസം നല്‍കുക എന്നീ ലക്ഷ്യത്തോടെ സൂംബ ഡാന്‍സും പഠനത്തിന്‍റെ ഭാഗമാകുമ്പോള്‍ ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാകും.

സമഗ്ര ഗുണമേന്മാ വര്‍ഷമായി ഇത്തവണത്ത അധ്യയന വര്‍ഷത്തെ പരിഗണിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ നേടേണ്ട അറിവും കഴിവും അതത് ക്ലാസില്‍ വെച്ച് നേടിയെന്ന് ഇതിലൂടെ ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടിയുടെ പഠനനില മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നല്‍കി കുട്ടികളെ പഠനത്തില്‍ മുന്നേറാന്‍ പ്രാപ്തരാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടെയുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും അവര്‍ക്ക് കൈത്താങ്ങാകാനും അവരെ ഇഷ്ടപ്പെടാനും ഐക്യപ്പെടാനുമെല്ലാം മനസ്സിനെ പരുവപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തം വിദ്യാലയങ്ങളും വിദ്യാഭ്യാസവും നമുക്ക് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ടി,എ. റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി വരവേറ്റു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍പുരയില്‍, ഡിഡിഇ സി മനോജ് കുമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവേശനോത്സവം കളറായി

മുക്കം: വൈവിധ്യമാർന്ന പരിപാടികളും സമ്മാനങ്ങളുമായി കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തോട്ടുമുക്കം ഗവ. യുപി സ്കൂളിൽ നടന്നു. കുഞ്ഞു കൈകളിൽ ബലൂണുകളും തലയിൽ തൊപ്പിയും ധരിച്ച് മധുര പലഹാരങ്ങളും നൽകിയാണ് പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുമക്കളെ സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ വെൽകം ഡാൻസും പരിപാടിക്ക് കൊഴുപ്പേകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ അധ്യക്ഷയായി.

പ്രവേശനോത്സവം വേറിട്ട അനുഭവമായി

താമരശേരി: ചമൽ നിർമ്മല എൽപി സ്കൂൾ പ്രവേശനോത്സവം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. നവാഗതരെ കിരീടം അണിയിച്ച് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.സ്കൂൾ മാനേജർ ഫാ. ജിന്‍റോ വരകിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക റിൻസി ഷാജു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്‍റ് അഡ്വ. ബിജു കണ്ണന്തറ, രാജിഷ രാജൻ, അലിൻ ലിസ്ബത്ത്, ഗോൾഡ ബിജു, ജദീറ റൗഷൽ, ക്രിസ്റ്റീന വർഗീസ് എന്നിവർ പ്രസംഗിച്ചു.

പ്രവേശനോത്സവം നടത്തി

ചക്കിട്ടപാറ: നവാഗതരായ കുട്ടികളെ ആനയിച്ച് ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് എൽപി സ്കൂളിൽ ഘോഷയാത്ര നടത്തി. തുടർന്നു മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ കെ.ജെ. റോയ് മോൻ, പിടിഎ പ്രസിഡന്‍റ് ജോബി ചുണ്ടയിൽ, എംപിടിഎ പ്രസിഡന്‍റ് മായാ റോബി, അധ്യാപിക പ്രതിനിധി അതുല്യ ജോർജ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ആൽഫിൻ സി. ബാസ്റ്റ്യൻ, അധ്യാപകരായ അജയ് മാത്യു, അലൻ റോയ്, ഫ്രെഡീന സെബാസ്റ്റ്യൻ, സിസ്റ്റർ ദീപ കെ. മാത്യു, പി. ശിൽപ്പ, ദീപ മാത്യു, മർഫി മാത്യു, ഇ.പി. നുസ്റത്ത് എന്നിവർ നേതൃത്വം നൽകി. അക്ഷരദീപം തെളിയിക്കലും പായസ വിതരണവും ഉണ്ടായിരുന്നു.

പ്രവേശനോത്സവം ആഘോഷിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. കളർ ബലൂണുകളും, വർണ്ണ തൊപ്പിയും അണിയിച്ചാണ് വിദ്യാർഥികളെ സ്വീകരിച്ചത്.

വാർഡ് മെമ്പർ ജോസ് മോൻ മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ, പിടിഎ പ്രസിഡന്‍റ് ബോബി ജോർജ്, എംപിടിഎ പ്രസിഡന്‍റ് ഷബ്ന തേജസ്, അധ്യാപകരായ ഷൈനി, ജസ്റ്റിൻ, സെബിൻ എന്നിവർ പ്രസംഗിച്ചു.

കൊച്ചുമിടുക്കികളെ സ്വീകരിച്ച് ഐപാല്‍

കോഴിക്കോട് ∙ നടക്കാവ് ഗവ. ജിഎച്ച്എസ്എസിലേക്ക് ഇന്നു പടികടന്നെത്തുന്ന കൊച്ചുമിടുക്കികളെ സ്വീകരിച്ച് ഐപാല്‍. പ്രവേശനോത്സവത്തിനെത്തിയ കുഞ്ഞുങ്ങളെയെല്ലാം കൈകൊടുത്ത് സ്വീകരിച്ചത് ‘ഐപാൽ’ റോബോട്ടാണ്.

തമിഴ്നാട്ടിലെ നീലഗിരി കോളജിലെ കുട്ടികൾ നിർമിച്ച റോബോട്ട് ഇതിനോടകം ശ്രദ്ധേയമാണ്. വയനാട്ടിലെ അമ്പലവയലിൽ നടക്കുന്ന ഫ്ലവർഷോയിൽ കാണികൾക്കൊപ്പം ചുറ്റിക്കറങ്ങി പൂക്കളെക്കുറിച്ച് വിശദീകരിച്ചത് ‘ഐപാൽ’ ആയിരുന്നു.ആവേശം സിനിമയിലെ ‘കലി തുള്ളിയ കാളിതൻ കാലിൽ’ എന്ന പാട്ടിനൊപ്പിച്ച് ആടിക്കളിച്ച് ‘ഐപാൽ’ എടുത്ത റീൽസ് ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.