മുക്കം: ഇന്ന് പരിസ്ഥിതി ദിനത്തിൽ നടാനുള്ള വിവിധ തൈകൾ കഴിഞ്ഞ പത്ത് വർഷമായി സൗജന്യമായി നൽകി വരികയാണ് കാരശേരി സ്വദേശി പൊയിലിൽ അബ്ദുറഹ്മാൻ എന്ന കർഷകൻ.

വിവിധ സംഘടനകൾക്കും സ്‌കൂളുകളിലേക്കുമെല്ലാം അബ്ദു തൈകൾ നൽകുന്നുണ്ട്. മാത്രമല്ലതൈകൾ വാങ്ങാൻ വരുന്നവർക്ക് സൗജന്യമായി ബഡിംഗ് കൃഷി രീതിയും പഠിപ്പിച്ചാണ് മടക്കി അയക്കുക. നേരത്തെ ഒരുമാവിൽ 80 ലധികം ശ്രദ്ധേയനായ കർഷകൻ കൂടിയാണ് പൊയിലിൽ അബ്ദുറഹ്മാൻ.

സ്കൂളുകൾ, പള്ളികൾ വിവിധ സംഘടനകൾ തുടങ്ങി ആർക്കും അബ്ദു തൈകൾ സൗജന്യമായി നൽകും. തൈകൾ കൊണ്ടുപോകുന്നവർ അത് കൃത്യമായി പരിപാലിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.

ഓരോ വർഷവും തൈകൾ കൊണ്ടുപോകുന്നവരുടെ പേരും സ്ഥലവും ഫോൺ നമ്പറുമെല്ലാം അബ്ദു വാങ്ങിവയ്ക്കും. കൊണ്ടുപോയ തൈകൾ എല്ലാം പരിപാലിക്കുന്നുണ്ടോ എന്ന കാര്യം ഇടക്ക് പരിശോധിക്കുകയും ചെയ്യും. എല്ലാവർഷവും ജൂൺ നാലിന് തൈകൾ വിതരണം ചെയ്യുന്ന അബ്ദുറഹ്മാൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

തണൽ മരങ്ങളും ഫലവൃക്ഷ തൈകളുമായ ചാമ്പ, റംബൂട്ടാൻ, മാവ് തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. വിവിധ കൃഷികളെ കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകളും ബഡിംഗ് പരിശീലനവും തൈ വിതരണവും എല്ലാം ഇത്തവണയും വിപുലമായി നടത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി നിരവധി പേർ ക്ലാസിൽ പങ്കെടുത്തു.

മുതിർന്ന കർഷകരെയും ടുറിസം വകുപ്പിന്‍റെ കയാക്കിംഗ് മാധ്യമ പുരസ്കാരത്തിൽ മികച്ച കാമറാമാൻ പുരസ്‌കാരം ലഭിച്ച റഫീഖ് തോട്ടുമുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു. എംവിആർ കാൻസർ സെന്‍ററിലെ ഡോ. നാരായണൻ കുട്ടി വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു. മാവ് കൃഷിയിൽ വിദഗ്ധനായ എം.എസ്. കോട്ടയിൽ ക്ലാസ് എടുത്തു.