കോഴിക്കോട് : പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഉറങ്ങാനുള്ള സ്‌റ്റേ റൂമില്‍ ചോര്‍ച്ച. മഴക്കാലമായതോടെ പഴയ കെട്ടിടം മുഴുവന്‍ ചോരുകയാണ്.

ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രമാണ് മഴയില്‍ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നത്. സ്‌റ്റേ റൂമിലെ കട്ടില്‍ വരെ പൊട്ടി കിടക്കുകയാണ്. റൂമില്‍ രണ്ട് ഫാനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. പുലര്‍ച്ചേ ഡ്യൂട്ടിയുള്ളവര്‍ തലേന്ന് വന്ന് താമസിക്കുന്ന മുറിയാണിത്. ഈ മുറിയില്‍ വന്ന് കിടന്നാല്‍ ഉറക്കം നഷ്ടപ്പെട്ട് ഡ്യൂട്ടി തന്നെ അവതാളത്തിലാകുമെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നു.

നിലവില്‍ മുറിയില്‍ വെള്ളം കെട്ടികിടന്ന് നടക്കാനാവാത്ത സാഹചര്യമാണുള്ളത്. അഞ്ച് കട്ടിലുകളാണ് മുറിയില്‍ ആകെ അനുവദിച്ചിരുന്നത്. മഴയില്‍ ഇവയില്‍ പലതും നനഞ്ഞ് നശിക്കുകയാണ്. ചോര്‍ച്ച അടച്ചില്ലെങ്കില്‍ പിന്നെ റൂമിന് പുറത്ത് കിടക്കുന്നതിന് തുല്യമാണ് അകത്തുള്ള അവസ്ഥയെന്നും ഇവര്‍ പറയുന്നു.