മുക്കം: നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇരുവഴിഞ്ഞി പുഴയിൽ വൻതോതിൽ അറവുമാലിന്യം തള്ളി. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത മുക്കം അരീക്കോട് റോഡിലെ പാലത്തിന് സമീപത്തുനിന്നും ചോണാട് പോവുന്ന റോഡരികിൽ നിന്നാണ് രാത്രിയുടെ മറവിൽ പെട്ടികണക്കിന് കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയത്.

നിരവധി പേർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം തള്ളിയത്.പുഴയിലെ വെള്ളത്തിൽ പരന്നു കിടക്കുന്ന നിലയിലാണ് മാലിന്യം ഉള്ളത്.അസഹ്യമായ ദുർഗന്ധം കാരണം തൊട്ടടുത്ത നിരവധി വീട്ടുകാർക്കും റോഡിലൂടെ യാത്രചെയ്യുന്നവർക്കും.

വീടുകളിൽ നിൽക്കാനോ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണുള്ളത്.നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 3:37 ഓടെ സ്കൂട്ടറിൽ ഒരു സ്ത്രീയും പുരുഷനും. മുക്കം പാലത്തിന് സമീപമെത്തുകയും തൊട്ടുപുറകേ മാലിന്യവുമായി ഒരു ലോറി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്ത്രീയെ അവിടെ നിർത്തി സ്കൂട്ടറിൽ വന്ന ആൾ മാലിന്യവുമായി വന്ന ലോറിയിൽ കയറി പോയി മാലിന്യം തട്ടിയതിന് ശേഷം 4:20 ത്തോടെ തിരിച്ചു വന്ന് സ്കൂട്ടറിൽ കയറി പോവുന്നതും ദൃശ്യങ്ങളിലുണ്ട്. മുക്കം പോലീസ്, കാരശ്ശേരി പഞ്ചായത് സ്ക്രട്ടറി എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ളനടപടികൾ ആരംഭിച്ചു.