വള്ളിയൂർക്കാവിൽ ഹരിതകർമസേന പ്രവർത്തനം ജനശ്രദ്ധ നേടുന്നു
Tuesday, March 26, 2024 7:26 AM IST
മാനന്തവാടി: ആറാട്ട് മഹോത്സവം നടക്കുന്ന വള്ളിയൂർക്കാവിൽ ഹരിതകർമസേനയുടെ പ്രവർത്തനം ജനശ്രദ്ധ നേടുന്നു. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഉത്സവം നടത്തുന്നത്. നിത്യേന നിരവധി ആളുകൾ എത്തുന്ന താഴെക്കാവ് പരിസരം, ചന്ത, കാർണിവൽ ഗ്രൗണ്ട്, പ്രദർശന നഗരി എന്നിവിടങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞുകൂടാറുണ്ട്. ഇവിടങ്ങളിൽ ശുചീകരണം നടത്തി മാതൃകയാവുകയാണ് നഗരസഭയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമസേന.

ഉത്സവ സമാപനത്തിനുശേഷം മൂന്നു ദിവസം കൂടി സേനയുടെ സേവനം വള്ളിയൂർക്കാവിൽ ഉണ്ടാകും. ഇത് രണ്ടാം വർഷമാണ് ഹരിതകർമസേന ഉത്സവനഗരി ശുചീകരിക്കുന്നത്. 70 പേരടങ്ങുന്ന സേന ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നത്. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര വരെയാണ് സമയം.

ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ചാക്കുകളിലാക്കി നഗരസഭയുടെ എംസിഎഫുകളിലേക്കാണ് മാറ്റുന്നത്. ബിന്ദു സുരേഷ്, രമ, വസുമതി, റാഹിദ, അസ്മാബി, ഷീല, റീന എന്നിവരാണ് ശുചീകരണത്തിനു നേതൃത്വം നൽകുന്നത്.