സ്ഥിരം കുറ്റവാളിക്കെതിരേ കാപ്പ ചുമത്തി
Thursday, March 28, 2024 5:51 AM IST
കൽപ്പറ്റ: സ്ഥിരം കുറ്റവാളിക്കെതിരേ കാപ്പ ചുമത്തി. വരയാൽ, കുറുമറ്റത്തിൽ വീട്ടിൽ പ്രജീഷ്(48)നെതിരെയാണ് കാപ്പ ചുമത്തിയത്. 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നിരവധി മോഷണ കേസുകളിലെ പ്രതിയായ പ്രജീഷ്, തവിഞ്ഞാൽ 44-ാം മൈലിലെ ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയ കേസിൽ വൈത്തിരി സ്പെഷൽ സബ് ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുകയായിരുന്നു.

തുടർന്ന്, തലപ്പുഴ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ ഇയാളെ ഫോർമൽ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2022 ലും ഇയാൾക്കെതിരേ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.