കാട്ടാന ആക്രമണം: സമരത്തിൽ പങ്കെടുത്തവരെ കേഡിലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം
Friday, March 29, 2024 5:08 AM IST
പുൽപ്പള്ളി: പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ടൗണിൽ നടന്ന സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരെ പോലീസ് കേഡി ലിസ്റ്റിൽ ഉൾപ്പെടുത്തി ആർഡിഒ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.

കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് കോടതി ജാമ്യത്തിൽ വിട്ടവരെയാണ് കേഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത് പോലീസിന്‍റെ പ്രതികാര നടപടിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലംകമ്മിറ്റി ആരോപിച്ചു.

സ്ഥിരം ക്രിമിനലുകളെ നല്ലനടപ്പിന് വിടാൻ ഉപയോഗിക്കുന്ന നിയമ നടപടിയാണ് ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരേ സ്വീകരിച്ചത്. സമരത്തിന്‍റെ പേരിൽ തുടർനടപടി ഉണ്ടാകില്ലെന്ന അധികൃതരുടെ ഉറപ്പ് പോലീസ് ലംഘിച്ചു. ക്രമസമാധാനം തകർക്കാൻ പോലീസ് തന്നെ ശ്രമിക്കുകയാണെന്നു യോഗം ആരോപിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.ഡി. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷിനോ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് വർഗീസ് മുരിയൻകാവിൽ, ബീന ജോസ്, ഒ.ആർ. രഘു, പി.കെ. വിജയൻ, മനോജ് കടുപ്പിൽ എന്നിവർ പ്രസംഗിച്ചു.