പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരിക്കു പുറമേ പാടിച്ചിറയിലും പുലി ആക്രമണം. കഴിഞ്ഞ രാത്രി പാടിച്ചിറ തറപ്പത്തുകവലയിൽ പുലി രണ്ട് ആടിനെ ആക്രമിച്ചു. വാരിയത്ത് ടോമിയുടെ രണ്ടും നാലും വയസുള്ള ആടുകളെയാണ് പുലി പിടിച്ചത്. കഴുത്തിനു കടിയേറ്റ ആടുകൾ മൃതപ്രയാവസ്ഥയിലാണ്.

രാത്രി ഒരു മണിയോടെ കൂട്ടിൽനിന്നു ആടുകൾ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും രണ്ട് വയസുള്ള ആടിനെ പുലി പിടിച്ചിരുന്നു. വീട്ടുകാർ ഒച്ചയിട്ടപ്പോൾ പുലി ആടിനെ വിട്ട് കൃഷിയിടത്തിൽ മറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞാണ് രണ്ടാമത്തെ ആടിനെ ആക്രമിച്ചത്. ഇത്തവണയും വീട്ടുകാർ പെട്ടെന്ന് എത്തിയതിനാൽ പുലിക്ക് ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. നാല് ആടാണ് ടോമിക്കുള്ളത്.

രാവിലെ എത്തിയ വനപാലകർ ആടുകളെ ആക്രമിച്ചത് പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയെ പിടിക്കുന്നതിന് കൂടും നിരീക്ഷണത്തിന് കാമറയും സ്ഥാപിച്ചു.

ആടുകൾ രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് ചികിത്സ നൽകിയ വെറ്ററിനറി ഡോക്ടർ അഭിപ്രായപ്പെട്ടത്. കബനിഗിരിയിലും മരക്കടവിലും ഇറങ്ങിയ അതേപുലിയാണ് പാടിച്ചിറയിലും എത്തിയതെന്നാണ് വനപാലകരുടെ അനുമാനം.