കൽപ്പറ്റ: ജില്ലയിൽ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാന്പുകളിലായി 628 പേരെ മാറ്റിപ്പാർപ്പിച്ചു. 179 കുടുംബങ്ങളിൽ നിന്നായി 628 പേരെയാണ് വിവിധയിടങ്ങളിലെ ക്യാന്പുകളിലേക്ക് മാറ്റിയത്.

ഇതിൽ 211 പുരുഷൻമാരും 248 സ്ത്രീകളും (നാല് ഗർഭിണികൾ), 169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. സുൽത്താൻ ബത്തേരി താലൂക്കിലെ നാല് കുടുംബങ്ങൾ, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങൾ,

മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. സുൽത്താൻ ബത്തേരി താലൂക്കിൽ എട്ട് ക്യാന്പും വൈത്തിരി താലൂക്കിൽ അഞ്ച് ക്യാന്പും മാനന്തവാടി താലൂക്കിൽ ഒരുക്യാന്പുമാണ് ഉള്ളത്.

ജില്ലയിൽ കൂടുതൽ മഴ ലക്കിടിയിൽ

ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിൽ. ഇന്നലെ രാവിലെ എട്ട് വരെ 24 മണിക്കൂറിൽ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടിയിൽ കൂടുതൽ മഴ ലഭിച്ചത്. 144 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് കിട്ടിയത്. നൂൽപ്പുഴ, ഗ്രാമപഞ്ചായത്തിലെ മുത്തങ്ങയിലാണ് കുറവ് മഴ. 18 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.