പുൽപ്പള്ളി: കാലവർഷം ശക്തമാകുകയും കബനി നദിയിൽ ജലനിരപ്പുയരുകയും ചെയ്തതോടെ മീൻപിടിത്തം സജീവമായി. ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ കബനി നദി നിറഞ്ഞുകവിഞ്ഞതോടെ കൊളവള്ളി മുതൽ പെരിക്കല്ലുർ വരെയുള്ള പുഴയുടെ തീരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വലയുമായി മീൻ പിടിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചു.

ദൂരെ സ്ഥലങ്ങളിൽ നിന്നും ആവേശത്തോടെ വല വീശാനെത്തുന്നവരുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തി ഇവിടെ താമസിച്ച് മീൻപിടിക്കുന്നതും നിരവധിയാളുകളാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീൻ പിടിത്തം. ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്.

പ്രധാനമായും കട്ല, രോഹു, തിലാപ്പിയ, ഗ്രാസ്കാർപ്പ്, വിവിധതരം പരലുകൾ ഉൾപ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്. രാത്രിയിൽ പിടിക്കുന്ന മത്സ്യങ്ങൾ പുലർച്ചെ തന്നെ മൊത്തമായി വാങ്ങാനെത്തുന്ന കച്ചവടക്കാരും ഏറെയാണ്. മീൻപിടിത്തം കാണാനും മത്സ്യം വാങ്ങാനുമായി നിരവധിയാളും ഇവിടെയെത്തുന്നുണ്ട്.