കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുളക്കിമൊട്ടം ഉന്നതിയിലേക്കുള്ള റോഡ്, പാലം എന്നിവ തകർന്നതിനെ തുടർന്ന് ടി. സിദ്ദിഖ് എംഎൽഎ സന്ദർശിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയാണ് കുളക്കിമൊട്ടം.

ഇവരുടെ ഏക ആശ്രയമായിരുന്ന പാലം ഈ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകരുകയും തോട് വഴിമാറി ഒഴുകിയതിനാൽ റോഡ് രണ്ടായി പിളർന്ന് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇവർക്കായി മരപ്പാലം ഒരുക്കിയിട്ടുണ്ട്. റോഡ് ഇടിഞ്ഞതിനാൽ പുഴ ഗതിമാറി ഒഴുകുന്ന സാഹചര്യമാണ്. അത് റോഡിന്‍റെ കൂടുതൽ ഭാഗം ഇടിഞ്ഞു പോകുന്നതിനും ഇടയാക്കി.

ഈ സാഹചര്യം തുടർന്നാൽ ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയാണ്. ഐടിഡിപി ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാ ഭരണകൂടം ഉൾപ്പെടെ ഉള്ളവർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. റനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹിമാൻ, സി.സി. തങ്കച്ചൻ, മാണി ഫ്രാൻസീസ് എന്നിവരും ഉണ്ടായിരുന്നു.