സുൽത്താൻ ബത്തേരി: ശക്തമായ മഴയിൽ തോട് കരകവിഞ്ഞൊഴുകി വീട് ഭാഗികമായി തകർന്നു. നെൻമേനി നന്പ്യാർകുന്ന് പൊന്നകം കരിപ്പോട് ഷീബയുടെ വീടിന്‍റെ അടുക്കളഭാഗത്തെ ഭിത്തിയാണ് തകർന്നത്. വീടിനോട് ചേർന്നൊഴുകുന്ന പൊന്നകം തോട് ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി വെള്ളം കയറിയതോടെയാണ് കഴിഞ്ഞദിവസം വീടിന്‍റെ അടുക്കളഭാഗത്തെ ഭിത്തി തകർന്നത്. നിലവിൽ താങ്ങുകാൽ നൽകിയാണ് വീട് നിർത്തിയിരിക്കുന്നത്.

ഇനിയും മഴശക്തമായി കൂടുതൽ വെള്ളം വീട്ടിലേക്ക് അടിച്ചുകയറാനുളള സാധ്യതയുണ്ട്. ഇതോടെ വീട് പൂർണമായും തകരുമോ എന്ന ആശങ്കയിലാണ് കുടംബം. സ്ഥലം സന്ദർശിച്ച റവന്യു, പഞ്ചായത്ത് അധികൃതർ ക്യാന്പിലേക്ക് മാറാൻ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരുടെ ഉപജീവനമാർഗമായ നാൽക്കാലികളെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.