കൽപ്പറ്റ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നവഭാരത ശിൽപിയുമായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്‍റെ 61-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വയനാട് ഡിസിസിയിൽ അനുസ്മരണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്‍റെ മുൻനിര പോരാളിയും ബ്രിട്ടീഷുകാരോട് പടപൊരുതി പലതവണ ജയിൽവാസം അനുഭവിച്ച നേതാവായിരുന്നു നെഹ്റു.

ദീർഘകാലം കോണ്‍ഗ്രസ് പ്രസിഡന്‍റും സ്വാതന്ത്രലബ്ധിക്ക് ശേഷമുള്ള 17 വർഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ലെന്നും ശിശുക്കളെ എന്നും നെഞ്ചോട് ചേർത്ത് നിർത്തി ഒരു തലമുറയെതന്നെ പൂർണ രാജ്യസ്നേഹമുള്ളവരാക്കി വളർത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹർ ലാൽ നെഹ്രു എന്നും ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ അനുസ്മരിച്ചു.

യോഗത്തിൽ പി.പി. ആലി, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, വിജയമ്മ, ശോഭനകുമാരി, പോൾസണ്‍ കൂവക്കൽ, ഷാജി വട്ടത്തറ, അരുണ്‍ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.