കൽപ്പറ്റ: മഴക്കാലപൂർവ രോഗങ്ങൾക്കെതിരേ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂട്ടായ പ്രവർത്തനം വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)അറിയിച്ചു. ചെള്ളുപനി (സ്ക്രബ് ടൈഫസ്), എച്ച്1 എൻ1 (പന്നിപ്പനി), സാധാരണ പനി, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ മഴക്കാലങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതു തടയാൻ വീട്ടിലും സ്ഥാപനങ്ങളുടെ പരിസരത്തും വലിച്ചെറിയുന്ന പാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, വീടിന്‍റെ സണ്‍ഷെയ്ഡുകൾ, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പ്രതലങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ, പ്ലാസ്റ്റിക് വസ്തുക്കൾ, മുട്ടത്തോട്, മറ്റ് പാഴ് വസ്തുക്കൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഇൻഡോർ ചെടികൾ, ഫ്രിഡ്ജിന്‍റെ ട്രേ, മേൽക്കൂരകൾ, ടാങ്കുകൾ തുടങ്ങിയവ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നത് കൊതുകുനശീകരണത്തിന് ഏറെ സഹായകമാണ്.

സ്കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

വയലുകളിലും തോടുകളിലും മലിനജലത്തിലും ജോലി ചെയ്യുന്നവർക്ക് എലിപ്പനി പകരാൻ സാധ്യതയുള്ളതിനാൽ ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന് മുൻകൂട്ടി കഴിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ജലസ്രോതസുകൾ മലിനമാകാൻ സാധ്യതയുള്ളതിനാൽ വയറിളക്കം, ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.

ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം. പാകം ചെയ്ത് ഭക്ഷണത്തിൽ ശുചിത്വം പാലിക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ആരോഗ്യ കേന്ദ്രത്തിലെത്തി വിദഗ്ധ ചികിത്സ നേടണം.