സുൽത്താൻ ബത്തേരി: കുടിവെള്ള പദ്ധതിക്കായി റോഡിൽ ചാല് കീറിയത് വൻ ഗർത്തമായി മാറി. സുൽത്താൻ ബത്തേരി ചുങ്കം ജംഗ്ഷനിലാണ് അപകടാകരമായ ഗർത്തം രൂപപ്പെട്ടത്. മഴ തുടങ്ങിയ ദിനത്തിൽ തന്നെയാണ് കുടിവെള്ളത്തിനായി റോഡ് പൊളിച്ച് പൈപ്പ് ഇടാൻ തുടങ്ങിയത്. മഴ ശക്തമായതോടെ പൈപ്പിനായി ചാല് കീറിയ ഭാഗത്താണ് വൻ കുഴി രൂപപ്പെട്ടത്.

ദേശീയ പാതയിലെ സുൽത്താൻ ബത്തേരി ചുങ്കം ഉൗട്ടി റോഡ് ജംഗ്ഷനിലാണ് വൻ കഴിയുണ്ടായത്. പൈപ്പിനായി ചാല് കീറിയ ഭാഗത്തെ മണ്ണ് റോഡിലൂടെ ഒഴുകി കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വൻ ഭീഷണിയായി തീർന്നിരിക്കുകയാണ്. ചെളിവെള്ളം റോഡിലൂടെ ഒഴുകി വാഹനങ്ങൾ തെന്നി മറിയാനും സാധ്യത ഏറെയാണ്.

മഴയിൽ റോഡ് പൊളിച്ച് പൈപ്പിടാനുള്ള നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. ചുങ്കം ജംഗ്ഷൻ മുതൽ കോട്ടക്കുന്ന് ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ ഒരു വശം മുഴുവനും ചെളിയും വെള്ളക്കെട്ടുമായി മാറിയത് മൂലം സൈഡ് കൊടുക്കുന്ന വാഹനങ്ങളും അപകട ഭീഷണിയിലാണ്.