കൽപ്പറ്റ: ഇന്നത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കം ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനം അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂളിൽ സൂക്ഷിക്കും.

സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഇല്ലെന്നും മെച്ചപ്പെട്ട പഠനാന്തരീക്ഷം, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക അടിസ്ഥാന സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്കൂൾ പരിസരങ്ങളിലെ കടകളിൽ നിരോധിച്ച വസ്തുക്കൾ, ലഹരി പദാർഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്നു ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചു. സ്കൂൾ ബസുകളുടെ പരിശോധന നേരത്തേ നടത്തി. പട്ടികവർഗ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വിദ്യാവാഹിനി പദ്ധതി ഇന്നു മുതൽ സജീവമാകും.

സ്കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതിനുശേഷമാണ് സ്കൂൾതല, ജില്ലാതല പ്രവേശനോത്സവം. ജില്ലാതല പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി-വർഗ- പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.