മാധ്യമ സർവേ പ്രവചനങ്ങൾ ക്വട്ടേഷൻ ഇടപാടെന്ന് സിപിഎം
Saturday, April 13, 2024 3:30 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സർവേ പ്രവചനങ്ങൾ തത്പരകക്ഷികള്‍ക്ക് വേണ്ടി നടത്തുന്ന ക്വട്ടേഷൻ ഇടപാടാണെന്ന് എൽഡിഎഫ് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാമും മന്ത്രി വീണാ ജോർജും ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു ചാനൽ തോൽക്കുമെന്നു പ്രവചിച്ച 31 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് വിജയിച്ചത്.

രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പല മാധ്യമങ്ങളും തട്ടിക്കൂട്ട് സർവേ പ്രവചിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് പരാജയപ്പെടുമെന്ന് ഒരു സ്വകാര്യ ചാനലിനുവേണ്ടി സര്‍വേ നടത്തിയ ഏജന്‍സിയുടെ വിശ്വാസ്യത തന്നെ സംശയാസ്പദമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് തൂത്തുവാരുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോള്‍ മറിച്ചായി.

ജനങ്ങളില്‍ ഒരു ചെറിയ വിഭാഗത്തേയെങ്കിലും സ്വാധീനിക്കാൻ പറ്റുമോ എന്ന പരീക്ഷണമാണ് ഇതുവഴി നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശാസ്ത്രീയമായ ഒരു അടിത്തറയും സർവേകള്‍ക്കില്ല. അവയുടെ അടിസ്ഥാനമെന്തെന്നോ ഏതേത് മണ്ഡലത്തില്‍ എത്രപേരെ കണ്ടെന്നോ ഉള്ള ഒരു കണക്കും ഇവര്‍ പുറത്തുവിടില്ല.

പൊതുബോധത്തെ എങ്ങനെയെങ്കിലും സ്വാധീനിക്കാന്‍ പറ്റുമോയെന്നാണ് കള്ളക്കണക്ക് നിരത്തി ശ്രമിക്കുന്നത്. അതിനാല്‍ ഇത്തരം തട്ടിക്കൂട്ടു സര്‍വേകളെ പത്തനംതിട്ട മണ്ഡലത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഇരുവരും മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

മുമ്പും വസ്തുതകള്‍ ഇല്ലാത്ത പ്രവചനം നടത്തിയതിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് വരെ എൽഡിഎഫ് നേടും എന്ന് പറഞ്ഞു ചില സർവേകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പിലും പത്തനംതിട്ട മണ്ഡലത്തില്‍ സര്‍വേ പ്രവചനം നടത്തിയത് ചിലരുടെ രാഷ്‌ട്രീയ ലക്ഷ്യം നേടാനായിരുന്നു. യുഡിഎഫിന് പോലും വേണ്ടാത്ത സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ പ്രവചനം നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ആരോപിച്ചു.

തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിയിരിക്കെ ഇത്തരം തട്ടിക്കൂട്ട് സര്‍വേകള്‍ ഇനിയും പ്രചരിപ്പിക്കുമെന്ന് അറിയാം. പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക് തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും കെ.പി. ഉദയഭാനു പറഞ്ഞു.