പൂതത്തില്‍ തൊമ്മിയച്ചന്‍ വിശുദ്ധിയുടെ പരിമളം പരത്തി: മാര്‍ മാത്യു മൂലക്കാട്ട്
Sunday, April 14, 2024 4:37 AM IST
കോട്ടയം: ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ ഈശോയുടെ കരുണാര്‍ദ്രസ്നേഹം പ്രാവര്‍ത്തികമാക്കി വിശുദ്ധിയുടെ പരിമളം പരത്തിയ അജപാലകനായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാ വൈദികനും സെന്‍റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനുമായ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ക്രിസ്തുരാജ കത്തീഡ്രലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ മൂലക്കാട്ട്.

ദൈവകരുണ അനുഭവിച്ച് കാരുണ്യ മനോഭാവത്തോടെ ശുശ്രൂഷ ചെയ്തതിനാലാണ് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ ഭിന്നശേഷിയുള്ളവര്‍ക്ക് സവിശേഷ പരിഗണന നല്കി സ്ഥാപനങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കാന്‍ അദ്ദേഹത്തിനു സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാമകരണ നടപടികള്‍ക്കുള്ള രേഖകള്‍ റോമില്‍ സമര്‍പ്പിക്കുന്നതിനാണ് അതിരൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചടങ്ങിനു മുന്നോടിയായി ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. അതിരൂപതയിലെ സഹായമെത്രാന്മാരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍, സമുദായസംഘടനാ ഇടവക പ്രതിനിധികളും പങ്കെടുത്തു.

വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണവും ഗീവര്‍ഗീസ് മാര്‍ അപ്രേം ആശംസാ പ്രസംഗവും നടത്തി. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് ഫാ. തോമസ് ആനിമൂട്ടില്‍, പോസ്റ്റുലേറ്റര്‍ ഫാ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പേല്‍, നോട്ടറിമാരായ ഫാ. മാത്യു മെത്താനത്ത്, സിസ്റ്റര്‍ റ്റിജി എസ്‌ജെസി എന്നിവര്‍ അതിരൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി.

തുടര്‍ന്ന് രേഖകള്‍ അതിരൂപതയുടെ രേഖാലയത്തില്‍ സൂക്ഷിക്കുന്നതിനുള്ള കോപ്പി ചാന്‍സലര്‍ ഫാ. ജോണ്‍ ചേന്നാകുഴിക്കും പരിശുദ്ധ സിംഹാസനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സിസ്റ്റര്‍ ടിജി എസ്‌ജെസിക്കും ആര്‍ച്ച് ബിഷപ് കൈമാറി. സെന്‍റ് ജോസഫ്സ് സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്‌ജെസി നന്ദി അറിയിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, അസിസ്റ്റന്‍റ് വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ നേതൃത്വം നല്കി.
പൂതത്തില്‍ തൊമ്മിയച്ചന്‍ 1943 ഡിസംബര്‍ നാലിന് അന്തരിച്ചു. 2009 ജനുവരി ജനുവരി 26നാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.