പുല്ലരിക്കുന്ന് ശ്മശാനം റോഡിലെ മാലിന്യം തള്ളലിനെതിരേ നടപടി
Sunday, April 14, 2024 6:51 AM IST
കോട്ടയം: റോഡരിക് ഇടിഞ്ഞിടത്തെ 40 അടിയോളം വരുന്ന താഴ്ചയിലേക്കുള്ള അതിരൂക്ഷ മാലിന്യം തള്ളൽക്കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ക്കു താത്കാലിക ആശ്വാസം. പുല്ലരിക്കുന്ന് മള്ളൂശേരി പടിഞ്ഞാറേക്കര ശ്മശാനം റോഡിലെ മാലിന്യം തള്ളല്‍ തടയാൻ നടപടിയായി.

നഗരസഭാ റോഡ് ഇടിഞ്ഞ ഭാഗത്ത് ഗ്രില്‍ സ്ഥാപിച്ചു മാലിന്യം തള്ളല്‍ തടയാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ടു നിരീക്ഷണ കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. മാലിന്യം തള്ളല്‍ തടയാനുള്ള താത്കാലിക മാർഗമെന്ന നിലയില്‍ നെറ്റും റോഡിനരികില്‍ വലിച്ചുകെട്ടി.

40 അടി താഴ്ചയിലുള്ള കുഴിയിലേക്കാണു മാലിന്യം തള്ളിയിരുന്നത്. അറവുശാല മാലിന്യമടക്കമാണു നിക്ഷേപിച്ചിരുന്നത്. ദുര്‍ഗന്ധവും ഒച്ച് അടക്കമുള്ളവയുടെ ശല്യവും മൂലം നാട്ടുകാര്‍ ദുരിതത്തിലായിരുന്നു. റോഡിന്‍റെ ഈ ഭാഗം ഇടിഞ്ഞിട്ട് 20 വര്‍ഷമായി. ഇടിഞ്ഞ റോഡിന്‍റെ താഴെയുള്ള ഭൂമി, ഏതാനും വര്‍ഷം മുമ്പ് സ്വകാര്യവ്യക്തി വിറ്റു.

ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായതോടെ ഇവിടം മാലിന്യകേന്ദ്രമായി. ദിവസേന ചാക്കുകണക്കിന് മാലിന്യമാണ് രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ വാഹനങ്ങളില്‍ എത്തിച്ചു തള്ളിയിരുന്നത്. ചാക്കുകളില്‍ കെട്ടിക്കൊണ്ടുവരുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം, അറവുശാല അവശിഷ്ടങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം പശുക്കിടാവിന്‍റെ ജഡവും ഇവിടെക്കിടന്നു ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചിരുന്നു.

വര്‍ഷങ്ങളായി പ്രദേശം ദുര്‍ഗന്ധപൂരിതമാണ്. മൂക്കുപൊത്താതെ റോഡിലൂടെ നടക്കാന്‍ കഴിയില്ല. ഒച്ച്, കൊതുക്, മറ്റ് പ്രാണികള്‍ തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്. മഴക്കാലത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ സമീപത്തെ വീടുകളില്‍ നിറയും. മാലിന്യത്തിനു മുകളില്‍ പേരിനു ബ്ലീച്ചിംഗ് പൗഡര്‍ വിതറി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു നഗരസഭാ അധികൃതരുടെ പതിവ്.

സഹികെട്ട നാട്ടുകാര്‍ നിരവധി തവണ നഗരസഭാ കൗണ്‍സിലര്‍, ആരോഗ്യ വകുപ്പ്, പോലീസ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം കൂടുതല്‍ ഇടിഞ്ഞിരുന്നു. ഇതും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.