അരുവിക്കുത്ത് വെള്ളച്ചാട്ടത്തിനു സമീപം ലഹരിമാഫിയ അഴിഞ്ഞാടുന്നു
Sunday, May 28, 2023 10:48 PM IST
മുട്ടം: മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടത്തിനു സമീപം പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. ഇവിടം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും സമീപനാളിൽ വ്യാപകമായി.
എംഡിഎംഎ, ചരസ് ഉൾപ്പെടെയുള്ള മാരകമായ ലഹരിവസ്തുക്കൾ ഇവിടെ കൊണ്ടുവന്നു വിൽപ്പന നടത്തുന്നതായി പറയുന്നു. നേരത്തേ, ലഹരിമാഫിയയിൽ ഉൾപ്പെട്ട ചിലരെ എക്സൈസും പോലീസും പിടികൂടിയിരുന്നു. എന്നാൽ, അധികൃതരെ കബളിപ്പിച്ച് ലഹരികച്ചവടക്കാർ അരുവിക്കുത്തിലും സമീപ പ്രദേശങ്ങളിലും പിടി മുറുക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തുന്ന അജ്ഞാതർ രാത്രി ഏറെ വൈകിയാണ് ഇവിടെനിന്നു മടങ്ങുന്നത്. ഏക്കർകണക്കിന് പ്രദേശം കാടും പടലും പിടിച്ചു കിടക്കുകയാണ്. അതിനാൽ പുറമേനിന്നുള്ളവരുടെ ശ്രദ്ധ ഇവിടേക്ക് എത്താത്തതും ലഹരിമാഫിയയ്ക്ക് സഹായമാകുകയാണ്. മദ്യപിച്ച ശേഷം അഴിഞ്ഞാടുന്നവരുമുണ്ട്.
രണ്ടാഴ്ച മുന്പ് തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ ഇവിടെയെത്തി മദ്യലഹരിയിൽ പരസ്പരം ചീത്ത വിളിച്ച് മദ്യക്കുപ്പികൾ പാറയിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പ്രശ്നത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. പോലീസ നിരീക്ഷണം ശക്തമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും നാട്ടുകാർ പറഞ്ഞു.