അങ്കമാലി നഗരസഭാ ഓഫീസില്‍ ബോംബ് ഭീഷണി
Wednesday, April 24, 2024 4:50 AM IST
അങ്കമാലി: നഗരസഭാ ഓഫീസില്‍ ബോംബ് ഭീക്ഷണി. പോലീസും ഡോഗ് സ്‌ക്വാഡും രണ്ട് മണിക്കുറോളം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11.30 യോടെയാണ് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ബോംബ് ഭീഷണിയെത്തിയത്.

മൊബൈല്‍ നമ്പറില്‍നിന്നും വിളിച്ച ആളാണ് നഗരസഭാ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഇതേ തുടര്‍ന്ന് അങ്കമാലി പോലീസ് ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്തോടെ ജീവനക്കാരെ പുറത്തിറക്കി പരിശോധന നടത്തി. മുനിസിപ്പല്‍ ഓഫീസിലെ തത്സമയം അവിടെ ഉണ്ടായിരുന്ന ജീവനക്കാരും പൊതുജനങ്ങളും പരിഭ്രാന്തിയിലായി.

വിശദമായ പരിശോധന കഴിഞ്ഞ് ബോംബില്ലെന്ന് ഉറപ്പാക്കിയപ്പോഴാണ് ഭയമൊഴിഞ്ഞത്. വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം തേടി അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു. ദിനംപ്രതി നിരവധിയാളുകളാണ് അങ്കമാലി മുനിസിപ്പല്‍ ഓഫീസിലെത്തുന്നത്.

കൂടാതെ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നിത്യനേ വിവിധ ക്ലാസുകളും നടക്കുന്നുണ്ട്. മുനിസിപ്പല്‍ വായനശാലയിലും ഇത്തരത്തില്‍ നിരവധിയാളുകള്‍ ദിനംപ്രതി എത്താറുണ്ട്.

വായനശാലയിലെ പുസ്തകങ്ങള്‍ എല്ലാം കംപ്യൂട്ടറൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി രാവിലെ 10.30 ന് അടയ്‌ക്കേണ്ട വായനശാല മുഴുവന്‍ ഓഫീസ് സമയവും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

അതുപോലെ മുനിസിപ്പല്‍ ഓഫീസിന്‍റെ അരികിലൂടെ അനവധി പേരാണ് പഴയ മാര്‍ക്കറ്റിലേക്ക് പോകുന്നത്. മുനിസിപ്പല്‍ കാര്യാലയത്തില്‍ ഇത്തരത്തില്‍ ബോംബ് ഭീഷണി ഉയരുമ്പോള്‍ ആശങ്കയോടെയാണ് ഇതിനെ ജനം കാണുന്നത്.