വീട്ടിലെത്തി വോട്ടിംഗ് കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Tuesday, April 16, 2024 7:29 AM IST
കണ്ണൂർ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കണ്ണൂരിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിധ പരാതിക്കും ഇടയില്ലാത്തവിധം ഇതിനാവശ്യമായ ഒരുക്കങ്ങൾ നടത്തണം.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച അർഹതപ്പെട്ട എല്ലാവരെയും വിവരമറിയിക്കണം. വോട്ട് ചെയ്യിക്കാൻ ടീം വീട്ടിൽ എത്തുന്ന സമയം മുൻകൂട്ടി അവരെ അറിയിക്കണം. പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച കണക്കുകളും കൃത്യമാണെന്ന് ഉറപ്പാക്കണം. വോട്ട് ചെയ്യാനെത്തുന്ന വോട്ടർക്കു പോളിംഗ് ബൂത്തിൽ അവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

പോളിംഗ് ദിവസം കടുത്ത ചൂട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ എല്ലാ ബൂത്തുകളിലും വെയിൽ കൊള്ളാതെ വരിനിൽക്കാൻ കഴിയുന്ന സൗകര്യം ഒരുക്കണം. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകൾ തുടങ്ങിയവയും ഉറപ്പാക്കണം. ബൂത്തിൽ മുതിർന്ന പൗരമാർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. പോളിംഗ് ബൂത്തുകളിലെ റാമ്പുകൾ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം എആർഒമാരോടും ഇആർഒമാരോടും നിർദേശിച്ചു.

സക്ഷം മൊബൈൽ ആപ്പ് വഴി ആവശ്യപ്പെടുന്ന ഭിന്നശേഷിക്കാർക്ക്‌ വാഹനം, വോളണ്ടിയർ, വീൽ ചെയർ എന്നിവ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ട്. ഇതും പരാതിരഹിതമായി നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പോളിംഗ് സമാധാനപരവും കുറ്റമറ്റതും ആയി നടത്താൻ ആവശ്യമായ എല്ലാ നടപടികളും കമ്മീഷൻ ചെയ്തു വരുന്നുണ്ട്. പരാതിരഹിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.

യോഗത്തിൽ അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വി.ആർ. പ്രേംകുമാർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ കൂടിയായ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ്, കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ്, ഈ ജില്ലകളിൽ നിന്നുമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കണ്ണൂർ റേഞ്ച് ഡിഐജി, നാല് ജില്ലകളിലെ പോലിസ് മേധാവികൾ, പരിശോധന വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യാഗസ്ഥർ എന്നിവരുടെ യോഗവും ചേർന്നു. യോഗത്തിൽ തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടത്തിന്നതിനുവേണ്ടിയുള്ള നിർദേശങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പോലീസ് മേധാവികൾക്ക് നൽകി.

കണ്ണൂർ റേഞ്ച്‌ ഡിഐജി തോംസൺ ജോസ്, ഡിഐജിയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുമായ രാജ്പാൽ മീണ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ, കണ്ണൂർ റൂറൽ എസ്പി എം. ഹേമലത, കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ്, വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ എന്നിവരും പങ്കെടുത്തു.