ഭീതിപരത്തി നാടുവാഴുന്ന തെരുവു നായ്ക്കൾ
തെരുവുനായ്‌ക്കൾ കേരളത്തിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തിട്ടുണ്ട്; നിരവധിപേർക്കു വലിയ ദുരിതം നൽകുകയും ചെയ്തിട്ടുണ്ട്. തെരുവുനായ്ക്കൾ ജനങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാരിനോ തദ്ദേശസ്ഥാപനങ്ങൾക്കോ സാധിക്കുന്നില്ല.

സംസ്ഥാനത്ത് കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 1,34,253 പേർ തെരുവുനായ ആക്രമണത്തെത്തുടർന്നു ചികിത്സ തേടിയതായി മന്ത്രി എ.സി. മൊയ്‌തീൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ വർഷം 1,66,983 പേരും 2017ൽ 1,51,237 പേരും 2016ൽ 91,833 പേരും ചികിത്സ തേടിയിരുന്നു. വാഹനാപകടങ്ങളിലും മറ്റും ചെറിയ പരിക്കുകളേൽക്കുന്ന പലരും ചികിത്സ തേടാറില്ല.

എന്നാൽ, തെരുവുനായ കടിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. കടിയേൽക്കുന്നവരെല്ലാംതന്നെ ചികിത്സ തേടുന്നു. കാരണം, നായ കടിക്കുന്നവരിലെല്ലാംതന്നെ പേയ്‌ വിഷബാധയെക്കുറിച്ചു വലിയ ഭീതി ഉയരാറുണ്ട്. പേയ് ബാധിക്കുന്ന നായ്‌ക്കളുടെയും അവയിൽനിന്നു രോഗാണുക്കൾ പകർന്നു പേയിളകുന്ന മനുഷ്യരുടെയും അന്ത്യം ഹൃദയഭേദകമാണല്ലോ. അത്തരം രംഗങ്ങൾ കണ്ടിട്ടുള്ളവരുടെ മനസിൽനിന്ന് ഒരിക്കലും പേവിഷത്തെക്കുറിച്ചുള്ള ഭീതി മാഞ്ഞുപോകില്ല. വളരെ ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്നമാണു പേയ്‌വിഷബാധ. സർക്കാരോ ജനപ്രതിനിധികളോ ഈ പ്രശ്നത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല.

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവരുടെ എണ്ണം സംബന്ധിച്ച് മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ആക്രമിക്കപ്പെടുന്നവരുടെ എണ്ണം കുറെ വർഷങ്ങൾക്കുള്ളിൽ ഗണ്യമായി വർധിച്ചുവെന്നതാണത്. നാടു മാലിന്യക്കൂന്പാരങ്ങളാൽ നിറയുന്നതാണു തെരുവുനായ്ക്കളുടെ എണ്ണം പെരുകാൻ മുഖ്യകാരണം. ഭക്ഷ്യവസ്തുക്കളും ഉച്ഛിഷ്‌ടങ്ങളും പൊതുനിരത്തുകളിൽ നിക്ഷേപിക്കുന്നതിൽ പലർക്കും യാതൊരു കൂസലുമില്ല. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു കൊടുക്കുന്ന പ്രാധാന്യം അധികൃതർ തെരുവുകളിലെ ജൈവമാലിന്യ നിർമാർജനത്തിനു കൊടുത്തുകാണുന്നില്ല.

കേരളത്തിലെ ഒട്ടുമിക്ക തെരുവുകളിലെയും പ്രഭാതക്കാഴ്ചകളിൽ ഒന്നാണു സംഘമായും അല്ലാതെയും അലയുന്ന നായ്ക്കൾ. റോഡരികിലുള്ള മാലിന്യക്കൂന്പാരത്തിനടുത്താവും അവയുടെ വിഹാരം. ഭക്ഷണത്തിനുവേണ്ടിയുള്ള അവയുടെ കടിപിടിക്കിടയിൽ അതുവഴി കടന്നുപോകുന്നവർക്കും കടിയേൽക്കാം. രാവിലെ വ്യായാമത്തിനായി നടക്കാനിറങ്ങുന്നവരും ട്യൂഷനു പോകുന്ന കുട്ടികളുമൊക്കെ ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കണം. രാത്രി വൈകിയാലും ഇതുതന്നെ സ്ഥിതി. ഇരുചക്രവാഹനങ്ങളിൽ റോഡിലൂടെ പോകുന്നവരെപ്പോലും ചില നായ്ക്കൾ വെറുതെ വിടാറില്ല. ചാടിവീഴുന്ന നായ്ക്കളിൽനിന്നു രക്ഷപ്പെടാൻ വാഹനം വെട്ടിച്ച് അപകടത്തിൽപ്പെട്ടവർ അനേകം.

കഴിഞ്ഞ ജൂണിൽ നെടുമങ്ങാട്ട് പത്താംകല്ലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനു തെരുവുനായുടെ ആക്രമണത്തിൽ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റതു വാർത്തയായിരുന്നു. കുട്ടിക്കു പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തളിപ്പറന്പ് പൂക്കോത്ത് തെരുവിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ പതിനാറു പേർക്കാണു പരിക്കേറ്റത്. രണ്ടുവർഷം മുന്പ് ഒരു രാത്രിയിൽ കോട്ടയം ആർപ്പൂക്കരയിൽ താറാവുകൂട്ടത്തിലെ അറുന്നൂറിലേറെ താറാവുകളെ നാല്പതോളം തെരുവുനായ്ക്കൾ ചേർന്നു കൊന്നൊടുക്കി.

തെരുവുകളിൽ നായകൾ അലയാതിരിക്കാൻ ഗ്രാമപഞ്ചായത്തുകൾ കർശന നടപടി സ്വീകരിക്കണമെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീ എബിസി മൈക്രോ യൂണിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നു കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സർക്കാർ നിർദേശം നൽകിയിരുന്നു. വർഷം ഒന്നു കഴിഞ്ഞു; എന്തെങ്കിലും നടന്നോ? നെടുമങ്ങാട്ടും തളിപ്പറന്പിലുമൊക്കെ ആളുകളെ പേപ്പട്ടി ഓടിച്ചിട്ടു കടിച്ചത് ഇതിനുശേഷമാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനു പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ഉപസമിതി രൂപവത്‌കരിക്കണമെന്നും ഈ സമിതി രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്നു പദ്ധതിയുടെ പുരോഗതി വിലയിരുത്തണമെന്നും നിർദേശമുണ്ടായിരുന്നു. എത്ര പഞ്ചായത്തുകളിൽ ഇതു നടപ്പാക്കിയിട്ടുണ്ട്?

തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും നഷ്‌ടപരിഹാരം നൽകുന്നതിനു ജസ്റ്റീസ് സിരിജഗൻ അധ്യക്ഷനായി സമിതി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റി ശിപാർശ ചെയ്ത പ്രകാരമുള്ള നഷ്‌ടപരിഹാരം നൽകാത്തതിനു സംസ്ഥാനം സുപ്രീംകോടതിയുടെ നിശിത വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. നഷ്‌ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അന്നത്തെ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

അപകടത്തിലോ അല്ലാതെയോ ചാവുന്ന നായ്ക്കളെ മറവു ചെയ്യുന്ന കാര്യത്തിൽപോലും തദ്ദേശസ്ഥാപനങ്ങൾ വീഴ്ച വരുത്താറുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർക്കു പ്രഥമശുശ്രൂഷ നല്കാൻപോലും നമ്മുടെ പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യമില്ല. മെഡിക്കൽ കോളജുകളെയാണു പലരും ആശ്രയിക്കുന്നത്. പേയ്‌വിഷബാധയ്ക്കുള്ള മരുന്നിന്‍റെ ദൗർലഭ്യവും വിലയും ജനങ്ങളെ നെട്ടോട്ടമോടിക്കുന്നു.

വീടുകളിൽനിന്ന് ഉപേക്ഷിക്കുന്ന നായ്ക്കളും തെരുവുനായ്‌ക്കളുടെ സംഘത്തിൽ ചേരുകയാണു ചെയ്യാറുള്ളത്. ഏതായാലും തെരുവുകൾ ഇവയുടെ വിഹാരരംഗമാകുന്നു. ഇവയുടെ ജനനനിയന്ത്രണത്തിനു ചില തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ ദിനംപ്രതി വർധിച്ചുവരുകയാണ്. 2017 ജൂൺ മുതൽ 2019 ഒക്‌ടോബർ വരെ 43,834 നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും നടപ്പു സാന്പത്തികവർഷം ഇതുവരെ 44 ലക്ഷം രൂപയും കഴിഞ്ഞ വർഷം ഒരു കോടി 61 ലക്ഷം രൂപയും കടിയേറ്റവർക്കു നഷ്‌ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. തെരുവുനായ ആക്രമണത്തിനിരയാകുന്നവർക്കു തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്നാണു ധനസഹായം നൽകുന്നത്. ഇതു നാമമാത്ര സഹായം.

തെരുവുനായുടെ കടിയേൽക്കുന്നയാൾ ചികിത്സയ്ക്കു വലിയ ചെലവു വഹിക്കുന്നതിനു പുറമേ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയും ചെയ്യുന്നു. വലിയ ഭീതിയിലായിരിക്കും ദീർഘനാൾ അയാൾ കഴിയുക. തെരുവുകളിൽ നായ്ക്കൾ അലയാൻ സാഹചര്യമുണ്ടാക്കാതിരിക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നായ്ക്കളെ വളർത്തുന്നവർ അവയെ വീട്ടിൽ പരിപാലിക്കട്ടെ. തെരുവുകൾ മാലിന്യമുക്തമാക്കാതെ നായ്ക്കളെ അവിടെനിന്നു തുരത്തുക സാധ്യമല്ല. വളരെ ഗൗരവത്തിലെടുക്കേണ്ട പ്രശ്നമാണു തെരുവുനായ്ക്കളുടേത് എന്നത് അധികൃതർ മനസിലാക്കണം. ടൂറിസത്തിന് വലിയ പ്രാധാന്യം നല്കുന്ന കേരളം തെരുവുനായ് ശല്യം ഇല്ലാതാക്കുകയെന്നത് അഭിമാനപ്രശ്നമായും കാണട്ടെ.