Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മത്സ്യത്തിലെ മായം: സർക്കാർ ഉണർന്നു പ്രവർത്തിക്കണം
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് ഈ വിഷയത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കാര്യക്ഷമമായ ശിക്ഷാനടപടികളുമാണ് ആവശ്യം. വിഷവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന ചുമതലയും സർക്കാർ ഏറ്റെടുക്കണം.
മത്സ്യത്തിൽ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിലുള്ള നടപടി സർക്കാർ ഊർജിതമാക്കിയെന്ന് അവകാശപ്പെടുന്പോഴും ജനങ്ങൾക്കുള്ള ആശങ്ക അകലുന്നില്ല. പേരിനുപോലും പരിശോധന നടക്കാതെവന്നതോടെ മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി വില്പനയ്ക്കെത്തുകയുണ്ടായി. ഏതാനും ദിവസം മുന്‍പ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും മത്സ്യം കഴിച്ചവർക്ക് രോഗബാധയുണ്ടായതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങിയത്. പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തതും ഭീതി പരത്തി.
സംസ്ഥാനത്തെ ഫിഷിംഗ് ഹാർബറുകളിൽ വേണ്ടത്ര മത്സ്യം കിട്ടാതെ വരുന്പോൾ അയൽ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽനിന്നു കൊണ്ടുവരികയാണ് പതിവ്. അവിടങ്ങളിൽനിന്നു റോഡ് മാർഗം നിരവധി മണിക്കൂറുകളെടുത്താണ് കേരളത്തിലെ മത്സ്യമാർക്കറ്റുകളിലെത്തുന്നത്. ഇതോടെ ഐസിനൊപ്പം അമോണിയ വിതറിയാണു പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്തവിതരണകേന്ദ്രങ്ങളിലെത്തുന്ന മത്സ്യത്തിൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുകൂടി കലർത്തുന്നു. ഇതോടെ ചില്ലറവില്പനശാലകളിലെത്തുന്ന മത്സ്യം തീർത്തും വിഷമയമായി മാറുന്നു.
മീനിൽ ചേർക്കാനുള്ള ഐസിൽ രാസവസ്തുക്കൾ ചേർത്തുനല്‍കുന്ന നിരവധി ഐസ്പ്ലാന്റുകളും സംസ്ഥാനത്ത് പലയിടത്തുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കൾ ചേർത്ത ഐസ് പെട്ടെന്ന് അലിയില്ല. അതാണ് കച്ചവടക്കാർക്ക് കൂടുതൽ പ്രിയം. അമിതമായി രാസവസ്തുക്കൾ ചേർത്താൽ മത്സ്യത്തിന്റെ പുറംതൊലി പെട്ടെന്നു ചീയുകയുമില്ല. പഴക്കമുള്ള മത്സ്യത്തിനു മുകളിൽ കടൽമണ്ണ് വിതറി പുതിയതെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയുമുണ്ട്.
പുതുമ തോന്നിക്കാൻ ആസ്താസാന്തീൻ, കേടുവരാതെ സൂക്ഷിക്കാൻ ഫോർമാലിൻ, മിനുപ്പ് നല്കാൻ അമോണിയം ക്ലോറൈഡ് എന്നീ രാസവസ്തുക്കളും ചേർക്കുന്നുണ്ട്.
ഉണക്കമത്സ്യത്തിൽ കീടനാശിനികളും പുതുമ തോന്നിക്കാൻ കോൾടാർ ചായങ്ങളുമാണുപയോഗിക്കുന്നത്. ഇതെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന മത്സ്യത്തിൽ രാസവസ്തുക്കളുണ്ടോയെന്നു പരിശോധിച്ചു തിരിച്ചയയ്ക്കാനുള്ള സംവിധാനം അതിർത്തി ചെക്പോസ്റ്റുകളിലില്ലെന്നും ആക്ഷേപമുണ്ട്. മീനിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിൽ ശക്തമായ പരിശോധന വന്നതോടെ മായംകലർന്ന മീൻ എത്തുന്നതു കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അവകാശവാദം.
എന്തെങ്കിലും പരാതിയുണ്ടാകുന്പോൾ മാത്രം നടത്തുന്ന പരിശോധനകൾ വേണ്ടത്ര ഫലംചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു. തത്കാലശൂരത്വം കഴിയുന്നതോടെ എല്ലാം പഴയപടിയാകുന്നതാണു നമ്മുടെ നാട്ടിലെ പതിവ് അനുഭവം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനകൾ തുടർച്ചയായി നടക്കേണ്ടതാണ്. അപ്പപ്പോൾ നടപടിയും വരണം. അതിനുള്ള ഇഛാശക്തിയും കർമപദ്ധതിയുമാണു സർക്കാരിനു വേണ്ടത്. മത്സ്യത്തിലെ മായം ചേർക്കലിനെക്കുറിച്ചു പൊതുജനങ്ങൾക്കു വ്യക്തമായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സർക്കാർ തലത്തിലുള്ള ബോധവത്കരണത്തിനു വലിയ പ്രസക്തിയുണ്ട്.
മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിനു കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)യില്‍ വികസിപ്പിച്ചെടുത്ത കിറ്റിന് സംസ്ഥാനത്ത് ക്ഷാമമാണെന്ന വാർത്തയും ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്. സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന സ്ട്രിപ്പുകളുടെ കിറ്റ് വിപണിയില്‍ വ്യാപകമാകാത്തതും ഇതേക്കുറിച്ചുള്ള അവബോധക്കുറവും മീനില്‍ രാസവസ്തു കലര്‍ത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നത് ഏറെ ദുഃഖകരമാണ്.
മീനില്‍ വലിയ തോതില്‍ രാസവസ്തുക്കളുണ്ടായിട്ടും കേരളീയര്‍ കിറ്റുകള്‍ വാങ്ങാന്‍ മുന്നോട്ടുവരുന്നില്ലെന്നാണു കമ്പനി പറയുന്നത്. അതേസമയം കിറ്റിന്റെ വിലക്കൂടുതലാണ് ആവശ്യക്കാർ കുറയുന്നതിനു കാരണമെന്നും ആക്ഷേപമുണ്ട്. നൂറോ ഇരുനൂറോ രൂപയ്ക്കു മീൻ വാങ്ങുന്നവർ 500 രൂപ മുടക്കി കിറ്റ് വാങ്ങില്ലെന്ന വസ്തുതയുമുണ്ട്. കിറ്റ് 25 രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു തുടക്കത്തിൽ സർക്കാരിന്റെ പ്രഖ്യാപനം. അതു നടന്നില്ല. കുറഞ്ഞ വിലയ്ക്കു മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി.
ചുരുക്കത്തിൽ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് ഈ വിഷയത്തിൽ തെളിഞ്ഞുകാണുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കാര്യക്ഷമമായ ശിക്ഷാനടപടികളുമാണ് ആവശ്യം. വിഷവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്ന ചുമതലയും സർക്കാർ ഏറ്റെടുക്കണം. മത്സ്യം മുഖ്യ ആഹാരവസ്തുവായ നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആരോഗ്യം വച്ചു പന്താടുന്നത് ജനകീയ സർക്കാരിനു ഭൂഷണമല്ല.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top