Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഒന്നിച്ചിരിക്കാൻ ഒരത്താഴമേശ
Wednesday, April 5, 2023 10:43 PM IST
പലയിടങ്ങളിലും പെസഹാവിരുന്നിന്റെ അത്താഴമേശയിൽ ക്രിസ്തുവില്ലാതായിരിക്കുന്നു. പെസഹാ വെറുമൊരു അന്ത്യത്താഴം മാത്രമല്ല, ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ വ്യക്തികളോടും കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള ആഹ്വാനംകൂടിയാണ്.
മണിക്കൂറുകൾക്കകം കൊല്ലപ്പെടുമെന്ന് അറിയാവുന്ന ഒരാൾ ചതിക്കാനിരിക്കുന്ന സ്നേഹിതനെയും ഉൾപ്പെടുത്തി തലേന്നു രാത്രിയിൽ വിരുന്നൊരുക്കിയത് ചരിത്രത്തിൽ ഒരിക്കലേ സംഭവിച്ചിട്ടുള്ളു. അതാണ് പെസഹാ. ആ വിരുന്നുകാരന്റെ പേരാണ് ക്രിസ്തു. തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്ന ശത്രുക്കൾ വിരുന്നുശാലയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്നു. പക്ഷേ, വിരുന്നുകാരൻ വെറുപ്പിന്റെ ഒരു വാക്കും ഉരിയാടിയില്ല. എന്നിട്ടോ, മുപ്പതു വെള്ളിക്കാശിനു തന്നെ ഒറ്റിക്കൊടുക്കാനിരുന്നവന്റെയും കാലു കഴുകി ചുംബിച്ചു. ഇത്തരമൊരു സ്നേഹവിരുന്ന് ഒടുവിലത്തേത് ആകരുതെന്നും തന്റെ ഓർമയ്ക്കായി ഇനിയുമിനിയും നടത്തണമെന്നും പറഞ്ഞുകൊണ്ട് അവൻ അത്താഴം വിളന്പി. അതിന്റെ ഓർമദിനമാണിന്ന്. സ്വന്തം ശരീരവും രക്തവും പങ്കുവയ്ക്കുന്നത്ര സ്നേഹത്താലാണ് ക്രിസ്തു വിശുദ്ധ കുർബാനയായത്. ക്ഷമിക്കുന്ന സ്നേഹവുമായി മാത്രം ഈ അത്താഴമേശയെ സമീപിക്കാം.
വിശന്നുവലഞ്ഞപ്പോൾ അത്താഴത്തിനുവേണ്ടി ഇത്തിരി അരിയെടുത്തവനെ കൂട്ടംചേർന്നു തല്ലിക്കൊന്ന കാലത്താണ് നാം ജീവിക്കുന്നത്. അയലത്തെ അത്താഴപ്പട്ടിണിക്കാരെപ്പോലും തിരിച്ചറിയുന്നത് അവരുടെ മരണവാർത്തയിലൂടെ മാത്രമായിരിക്കുന്നു. മധു പട്ടിണികൊണ്ടു വലഞ്ഞത് നാമറിഞ്ഞില്ല. ഇത്തിരി അരിയെടുത്തപ്പോൾ അറിഞ്ഞു. അറിഞ്ഞപ്പോൾ കുറ്റബോധമുണ്ടാകുന്നതിനു പകരം വിശന്നവനെ കൊന്നുകളഞ്ഞു. പലയിടങ്ങളിലും പെസഹാവിരുന്നിന്റെ അത്താഴമേശയിൽ ക്രിസ്തുവില്ലാതായിരിക്കുന്നു. പല വീടുകളിലും കുടുംബാംഗങ്ങളെല്ലാം സ്ഥലത്തുണ്ടായിട്ടും ഒന്നിച്ചിരിക്കാത്ത അത്താഴമേശകളാണുള്ളത്. ചില വീടുകളിൽ ഹോട്ടലുകളിലെന്നതുപോലെ പലപ്പോഴായെത്തുന്നവർ തനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. മറ്റു ചിലയിടങ്ങളിൽ ഒന്നിച്ചിരിക്കുന്നവരും അപരിചിതരെപ്പോലെ പെരുമാറുന്നു. അല്ലെങ്കിൽ മൊബൈൽ ഫോണുകളിൽ പരതുന്നതിനിടെ അടുത്തിരിക്കുന്ന ഭാര്യയെ, ഭർത്താവിനെ, മക്കളെ, മാതാപിതാക്കളെ, സഹോദരങ്ങളെ ആരെയും തിരിച്ചറിയുന്നില്ല. ആരും ആരുടെയും കാലുകൾ കഴുകുന്നില്ല, ആലിംഗനം ചെയ്യുന്നില്ല, സ്നേഹത്താൽ ചുംബിക്കുന്നില്ല. രാത്രി കഴിയുന്പോഴും വീട്ടിലെത്താത്ത മക്കൾക്കുള്ള ഭക്ഷണം പല മേശകളിലും ഈച്ചയാർക്കുകയാണ്. വീട്ടിലെ അത്താഴത്തെക്കാൾ പുറത്തെ ഉന്മാദവിരുന്നുകളിൽ മയങ്ങുന്ന യുവാക്കളുടെ എണ്ണം പെരുകുകയാണ്. സ്വന്തമായുള്ളവർ ജീവിച്ചിരുന്നിട്ടും അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അത്താഴമേശകൾക്കരികെ മിഴിനിറഞ്ഞിരിക്കുന്നവർ, വിദേശത്തുള്ള മക്കളെത്തില്ലെന്നറിഞ്ഞിട്ടും അപ്പവും പാലുമൊരുക്കി തനിയെ കഴിക്കുന്നവർ...പെസഹാ വെറുമൊരു അന്ത്യത്താഴം മാത്രമല്ല, ഒരു മേശയ്ക്കു ചുറ്റുമിരിക്കാൻ വ്യക്തികളോടും കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള ആഹ്വാനംകൂടിയാണ്.
പഴയ ജറുസലേമിലെ സിയോൻ മലയ്ക്കടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലാണ് ക്രിസ്തു ശിഷ്യന്മാരോടൊപ്പം പെസഹാ ഒരുക്കിയത്. അത്രയുംകാലം താൻ പഠിപ്പിച്ച സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരമോന്നതമാതൃക മരണം പടിവാതിൽക്കൽ നിൽക്കുന്പോഴും അവൻ ശിഷ്യർക്കു കാണിച്ചുകൊടുത്തു. അത്താഴത്തിനിടെ അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി. ഒരു പാത്രത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകൾ കഴുകിത്തുടച്ചു. ശിഷ്യന്മാർ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പ്രവൃത്തിയായിരുന്നു അത്. എന്നിട്ടു പറഞ്ഞു: “നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദം കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.’’ ആരായിരിക്കണം തന്റെ ശിഷ്യർ എന്ന് അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ക്രിസ്തു പറഞ്ഞു. മനുഷ്യന്റെ അടക്കാനാവാത്ത അധികാരമോഹത്തെയും യജമാനചിന്തയെയും ഈഗോയെയും വെറുപ്പിനെയും വിദ്വേഷത്തെയുമൊക്കെ കഴുകിക്കളയാനാണ് ക്രിസ്തു അരയിൽ കെച്ചകെട്ടിയിറങ്ങിയത്. ഇത് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞുകൊണ്ടാണ് അവൻ ചുറ്റിനുമിരുന്ന 12 ശിഷ്യർക്കായി അപ്പവും വീഞ്ഞും എടുത്തുകൊടുത്തത്. ക്ഷമിക്കാനോ സഹിക്കാനോ സ്നേഹിക്കാനോ, ഒന്നിച്ചൊരു ഓർമ പുതുക്കാനോ കഴിയാതെ എങ്ങനെയാണ് നമുക്കീ പെസഹാ ആചരിക്കാനാകുന്നത്? എങ്ങനെയാണ് ക്രിസ്തുവിന്റെ ശിഷ്യരാണെന്ന് അവകാശപ്പെടാനാകുക?
ജറുസലേമിലെ ‘മുകളിലത്തെ മുറി’യിൽ നടന്ന സ്നേഹത്തിന്റെ പരമമായ പ്രകടനങ്ങളെല്ലാം കണ്ടിട്ടും സ്വാർഥ താത്പര്യപ്രകാരം ശത്രുക്കൾക്ക് ഗുരുവിനെ ഒറ്റുകൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടവന്റെ രാത്രികൂടിയാണ് പെസഹാ. ക്രിസ്തു കഴുകിയ കാലുകളുമായി ഇരുട്ടിലേക്കിറങ്ങിയവന് പക്ഷേ, ഏറെ ആയുസുണ്ടായിരുന്നില്ല. അയാൾ ഒരു പ്രലോഭനത്തിന്റെ വൃക്ഷത്തിൽ കയറുകയും കഴുത്തൊരു കുരുക്കിൽ വയ്ക്കുകയും ചെയ്തു; അനിവാര്യമായൊരു അന്ത്യം പോലെ. അവൻ ജനിക്കാതിരുന്നെങ്കിൽ എന്നു പറയാനേ ക്രിസ്തുവിനും കഴിഞ്ഞുള്ളു. സ്നേഹത്തിന്റെയും ഐക്യത്തിന്റെ പെസഹായ്ക്ക് ഇനിയും സമയമുണ്ട്. ഒറ്റിക്കൊടുക്കാനല്ലാതെ ചുംബിക്കാൻ ഇനിയുമുണ്ട് സമയം. പുറത്തുപോയിരിക്കുന്നവർക്കെല്ലാം വീട്ടിലെത്താനും ഒന്നിച്ചൊരു മേശയ്ക്കു ചുറ്റുമിരിക്കാനുമുള്ള സമയമാണിത്. നിനക്കായെന്റെ ശരീരം, നിനക്കായെന്റെ രക്തം എന്നു പറയുന്നത്ര സ്നേഹിക്കാൻ ഇതുപോലൊരു ദിനം വേറെ ഏതുണ്ട്?
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top