പാലാ: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ വിജയികളായവരെ ആദരിക്കാനായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ വിക്ടറി ഡേ ആഘോഷിച്ചു. ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ് തു. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിന് 10 ലക്ഷം രൂപയും മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഹൃദ്യ ലക്ഷ്മി ബോസിനും എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദിനും അഞ്ചു ലക്ഷം രൂപ വീതവും സമ്മാനിച്ചു. ജെഇഇ അഡ്വാൻസ്ഡ് 182-ാം റാങ്ക് നേടിയ നിരഞ്ജൻ ജെ. നായർക്ക് നാലു ലക്ഷം രൂപയും മെഡിക്കലിൽ മൂന്നാം റാങ്ക് നേടിയ വി.പി. അശ്വിന് മൂന്നു ലക്ഷം രൂപ കാഷ് അവാർഡും സ്വർണ മെഡലുകളും മന്ത്രി ഡോ. തോമസ് ഐസക് സമ്മാനിച്ചു.
15 പേർക്ക് ഒരു ലക്ഷം രൂപ വീതവും ഏഴു പേർക്ക് 75,000 രൂപ വീതവും ഒന്പതു പേർക്ക് 50,000 രൂപ വീതവും 28 പേർക്ക് 25,000 രൂപ വീതവും 25 പേർക്ക് 10,000 രൂപ വീതവും 19 പേർക്ക് 5,000 രൂപ വീതവും കാഷ് അവാർഡ് നൽകി. മെഡിക്കലിൽ 170 പേർക്കും എൻജിനിയറിംഗിൽ 130 പേർക്കുമായി ആകെ 85 ലക്ഷം രൂപയുടെ കാഷ് അവാർഡാണ് വിതരണം ചെയ്തത്.
എംഎൽഎമാരായ പി.സി. ജോർജ്, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബർ ബെറ്റി റോയി മണിയങ്ങാട്ട്, മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ രാജൻ മുണ്ടമറ്റം, മിനി മനോജ്, പാലാ മുനിസിപ്പൽ കൗൺസിലർ മേരി ഡൊമിനിക്, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറ, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ റവ.ഡോ. സാംജി മാത്യു സിഎംഐ, ഡയറക്ടർ ബി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.