കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ തത്‌സ്ഥിതി തുടരണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ജൂണ്‍ ആറു വരെ നീട്ടി.

വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശവും അതുവരെ തുടരും. ചാന്‍സലറായ ഗവര്‍ണര്‍ സമര്‍പ്പിച്ച അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്.


ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഹര്‍ജികള്‍ വീണ്ടും ജൂണ്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി. താത്ക്കാലിക വിസിമാരായ ഡോ. സിസ തോമസും ഡോ.കെ. ശിവപ്രസാദും നല്‍കിയ ഹര്‍ജികളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

തങ്ങളുടെ നിയമനം യുജിസി റെഗുലേഷന്‍ അനുസരിച്ചായതിനാല്‍ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥചെയ്യുന്ന ആറു മാസത്തെ കാലാവധി ബാധകമല്ലെന്നാണ് ഇവരുടെ വാദം.