കൊച്ചി: ജനപ്രതിനിധികള്‍ പ്രതികളായ പഴയ കേസുകള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകളുടെ വിചാരണ സംബന്ധിച്ച മേല്‍നോട്ടത്തിന് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

കഴിഞ്ഞ ജനുവരിയില്‍ ഹര്‍ജി പരിഗണിക്കവേ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും പ്രതികളായ പത്തു വര്‍ഷം പഴക്കമുള്ള 53 കേസുകളിലും അഞ്ചു വര്‍ഷം പഴക്കമുള്ള 127 കേസുകളിലും നടപടികള്‍ അന്തിമറിപ്പോര്‍ട്ട് നല്‍കിയ അവസ്ഥയില്‍ തുടരുന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.


സമന്‍സ് ലഭിക്കാത്തതിനെ ത്തുടർന്ന് കക്ഷികള്‍ ഹാജരാകാത്തതിനാലാണ് ഈ കേസുകള്‍ കുറ്റം ചുമത്തല്‍ ഘട്ടത്തില്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ പരാമര്‍ശിച്ച ഈ കേസുകള്‍ എളുപ്പം തീര്‍പ്പാക്കാന്‍ ജനുവരിക്കു ശേഷം സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. മൂന്നാഴ്ചയ്ക്കകം വിവരം നല്‍കണം. തുടര്‍ന്ന് അഞ്ചാഴ്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിക്കാനായി മാറ്റി.